Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:29 AM IST Updated On
date_range 13 March 2022 5:29 AM ISTറോഡ് പരിശോധനക്കെത്തിയ എൻജിനീയറെ തടഞ്ഞ് ഭീഷണിപ്പെടുത്തി
text_fieldsbookmark_border
പഞ്ചായത്തംഗം ഉൾപ്പെടെ നാലുപേർക്കെതിരെ കേസ് ശ്രീകണ്ഠപുരം: അഴിമതി ആരോപണത്തെത്തുടര്‍ന്ന് റോഡ് പരിശോധനക്കെത്തിയ വനിത എൻജിനീയറെ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി. സംഭവത്തില്‍ പഞ്ചായത്തംഗം ഉൾപ്പെടെ നാലുപേര്‍ക്കെതിരെ പയ്യാവൂര്‍ പൊലീസ് കേസെടുത്തു. പയ്യാവൂര്‍ കാലിക്കണ്ടി ഏറ്റുപാറ റോഡിലാണ് സംഭവം. പി.എം.ജി.എസ്.വൈ പദ്ധതി കണ്ണൂര്‍ ഓഫിസിലെ അസി. എൻജിനീയര്‍ നസ്‌റീനയുടെ പരാതിയില്‍ പൈസക്കരി ശരണക്കുഴിയിലെ കൈതയിൽ സന്തോഷ് ആന്റണി, പയ്യാവൂർ പഞ്ചായത്തംഗം കാക്കാത്തോടെ ജിത്തു തോമസ്, കാഞ്ഞിരക്കൊല്ലി കുരങ്ങന്‍മലയിലെ ഷാജി പാട്ടശ്ശേരി, ഏരുവേശി നെല്ലിക്കുറ്റിയിലെ പുളിക്കല്‍ അനീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞയാഴ്ചയാണ് സംഭവം. പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം ഇവിടെ റോഡ് പണി നടക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച പ്രദേശത്തെ റോഡ് ആരോ കുത്തിപ്പൊട്ടിച്ചിരുന്നു. അഴിമതി നടന്നതുകൊണ്ടാണ് റോഡ് വേഗത്തില്‍ പൊട്ടിയതെന്നാരോപിച്ച് പ്രതികള്‍ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. എന്നാല്‍, വിഡിയോ വ്യാജമാണെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തി. തുടര്‍ന്നാണ് കഴിഞ്ഞദിവസം എൻജിനീയര്‍ പരിശോധനക്കെത്തിയത്. അപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story