Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബജറ്റിൽ മലയോരത്തിന്​...

ബജറ്റിൽ മലയോരത്തിന്​ കൈത്താങ്ങ്

text_fields
bookmark_border
കേളകം: മനുഷ്യ-വന്യമൃഗ സംഘര്‍ഷ മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് ദീർഘകാല പരിഹാര പദ്ധതികള്‍ രൂപപ്പെടുത്തുന്നതിന് 25 കോടി രൂപ ബജറ്റിൽ വകയിരുത്തിയതും ​ റബർ കർഷകർക്ക് സബ്സിഡി നൽകാൻ 500 കോടി രൂപ അനുവദിച്ചതും​ മലയോര ജനതയുടെ ആശങ്കയകറ്റുന്നതായി. വിലയിടിവിനും വിളനാശത്തിനും പുറമേ കുടിയേറ്റ മേഖലയിലെ കര്‍ഷകരെ അലട്ടുന്ന പ്രശ്നമാണ് വന്യമൃഗശല്യം. വനത്തോടും പുഴയോടും അതിര്‍ത്തി പങ്കിടുന്ന മലയോര മേഖലയിലെ കാര്‍ഷിക രംഗത്ത് കാടും നാടും ശാസ്ത്രീയമായി വേര്‍തിരിക്കാത്തതിന്റെ ഭവിഷ്യത്ത് മുഴുവന്‍ അനുഭവിക്കുന്നത് പാവപ്പെട്ട കര്‍ഷകരാണ്. റബർ കർഷകർക്ക് വില സ്ഥിരത പദ്ധതി പ്രകാരമുള്ള സബ്സിഡി നൽകാനാണ്​ ബജറ്റിൽ 500 കോടി രൂപ അനുവദിച്ചത്​. എന്നാൽ, താങ്ങുവില ഉയർത്തണമെന്ന ആവശ്യം നടപ്പാകാത്തതിൽ കർഷകർക്ക് പ്രയാസമുണ്ട്​. നിലവിലുള്ള 170 രൂപയിൽനിന്ന് താങ്ങുവില 200 രൂപയെങ്കിലുമാക്കി ബജറ്റ് പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു കർഷക പ്രതീക്ഷ. അതിനുപകരം പദ്ധതിക്കായി സർക്കാർ 500 കോടി വകയിരുത്തുകയായിരുന്നു. റബർ കൃഷിയുടെ നഷ്ടം നികത്താൻ കൂടുതൽ ആനുകൂല്യം വേണമെന്ന നിലപാടിലാണ് കർഷകർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story