Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:32 AM IST Updated On
date_range 8 March 2022 5:32 AM ISTമന്ത്രി മുഹമ്മദ് റിയാസ് ധീരജിന്റെ വസതി സന്ദർശിച്ചു
text_fieldsbookmark_border
തളിപ്പറമ്പ്: എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് വധക്കേസിൽ സർക്കാർ കർക്കശ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ധീരജിന്റെ തളിപ്പറമ്പ് തൃച്ചംബരത്തെ വസതി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയ സംഭവമാണ് ധീരജിന്റെ കൊലയെന്ന് മന്ത്രി പറഞ്ഞു. ധീരജിനെ കൊലപ്പെടുത്തിയിട്ടും എതിരാളികൾ വേദനജനകമായ പ്രചാരണങ്ങളാണ് ഇപ്പോഴും നടത്തുന്നത്. നിലവാരമില്ലാത്ത ഇത്തരം പ്രചാരണങ്ങൾ തിരുത്തേണ്ടവർ തിരുത്തുന്നില്ല. പകരം അവർ കൂടി അതേറ്റെടുക്കുകയാണ്. ധീരജിന്റെ കൊലപാതകത്തിൽ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ധീരജിന്റെ വസതിയിൽ ഉച്ചക്കെത്തിയ മന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. സ്മൃതികുടീരം സന്ദർശിച്ചു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ. ശബരീഷ് കുമാർ, സി.പി.എം നേതാക്കളായ കെ. ദാമോദരൻ, ടി. ബാലകൃഷ്ണൻ, വി. ജയൻ, ഷിബിൻ കാനായി, പ്രശോഭ് മൊറാഴ എന്നിവരും കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
