Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകീഴൂർ വില്ലേജ് ഓഫിസ്...

കീഴൂർ വില്ലേജ് ഓഫിസ് മാറ്റുന്നതിൽ ജനകീയ പ്രതിഷേധം

text_fields
bookmark_border
ഇരിട്ടി: അരനൂറ്റാണ്ടിലധികമായി പുന്നാട് സ്ഥിതി ചെയ്യുന്ന കീഴൂർ വില്ലേജ് ഓഫിസ് ഇരിട്ടിയിലേക്ക് മാറ്റുന്നതിനെതിരെ ജനകീയ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ഇതുസംബന്ധിച്ച് മെമ്മോറാണ്ടം തയാറാക്കുന്നതിനും മുഖ്യമന്ത്രി, റവന്യൂ മന്ത്രി, എം.എൽ.എ ഉൾപ്പെടെ ജനപ്രതിനിധികൾക്കും ജില്ല കലക്ടർക്കും നിവേദനം നൽകാനും തീരുമാനിച്ചു. വില്ലേജ് ഓഫിസിന് പുന്നാട് സ്വന്തമായി സ്ഥലവും കെട്ടിടവും നിലനിൽക്കെ ഗതാഗതതടസ്സം നിലനിൽക്കുന്ന ഇരിട്ടിയിലേക്ക് വില്ലേജ് ഓഫിസ് മാറ്റുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇരിട്ടി നഗരസഭ ആസ്ഥാനം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുള്ള പുന്നാട് പ്രദേശത്തുതന്നെ വില്ലേജ് ഓഫിസ് നിലനിർത്ത​ണമെന്ന് യോഗം ആവശ്യപ്പെട്ടു. കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ കെ. സുരേഷ്, ജനറൽ കൺവീനർ പി.വി. നാരായണൻകുട്ടി, ട്രഷറർ കെ.വി. മായൻ ഹാജി, വൈസ് ചെയർമാന്മാർ പി.എം. രവീന്ദ്രൻ, എം.പി. അബ്ദുറഹിമാൻ, പി.പി. മുകുന്ദൻ, കൺവീനർമാർ അഡ്വ. സുനിൽകുമാർ, സമീർ പുന്നാട്, സി.കെ. അനിത എന്നിവരെ തെരഞ്ഞെടുത്തു. ടി.വി. ശ്രീജ, എ.കെ. ഷൈജു, എൻ. സിന്ധു, ഷാനിദ് പുന്നാട്, ഇ.കെ. കരുണാകരൻ, എൻ. നാരായണൻ, കെ.പി. പ്രസാദ്, സുരേഷ് മാണിക്കോത്ത്, മണീന്ദ്രൻ മാസ്റ്റർ, കെ.പി. രാമകൃഷ്ണൻ, കെ.കെ. യൂസുഫ് ഹാജി, കെ. സരസ്വതി, കല്യാടൻ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story