Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാൻസർമുക്ത ജില്ലയാവാൻ...

കാൻസർമുക്ത ജില്ലയാവാൻ കണ്ണൂർ

text_fields
bookmark_border
കണ്ണൂർ: അർബുദമുക്ത ജില്ലയാവാനൊരുങ്ങി കണ്ണൂർ. 2025ഓടെ പുതിയ അർബുദ രോഗി ഇല്ലാതിരിക്കാനുള്ള മുൻകരുതലുകളൊരുക്കുകയാണ്​ ജില്ല. ഇതിന്​ മുന്നോടിയായി 'കണ്ണൂർ ഫൈറ്റ്‌സ് കാൻസർ' എന്ന പേരിൽ ആരംഭിച്ച കാമ്പയിന് ജില്ലയിൽ തുടക്കമായി. അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് കൂടുതൽ അവബോധം നൽകുന്നതിനായി ജില്ല പഞ്ചായത്തും ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ചേർന്നാണ് കാമ്പയിൻ നടത്തുന്നത്. ആദ്യഘട്ടത്തിൽ അർബുദ സ്‌ക്രീനിങ്ങിനായി ജില്ല ആരോഗ്യപ്രവർത്തകർക്ക്​ പരിശീലനം നൽകി. ഇനി പഞ്ചായത്തുകളിലെ ആരോഗ്യപ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, ആശവർക്കർമാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകി പഞ്ചായത്ത് തലത്തിൽ സർവേ നടത്തും. തുടർന്ന് ബോധവത്​കരണ പരിപാടികളും ക്യാമ്പുകളും സംഘടിപ്പിക്കും. ഇതിൽ നിന്നു രോഗസാധ്യതയുള്ളവരെ കണ്ടെത്തി താലൂക്ക്, ജില്ല ആശുപത്രികളിലും തലശ്ശേരിയിലെ മലബാർ കാൻസർ സൻെററിൽ നിന്നുമായി തുടർപരിശോധനക്ക്​ വിധേയമാക്കും. രോഗികൾക്ക് സർക്കാറിന്‍റെ സൗജന്യചികിത്സ ലഭിക്കും. ഇതിനായി കലക്ടർ ചെയർമാനും ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ രക്ഷാധികാരിയും ഡി.എം.ഒ കൺവീനറുമായ കാൻസർ കൺട്രോൾ കമ്മിറ്റി രൂപവത്​കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story