Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 12:02 AM GMT Updated On
date_range 21 Dec 2021 12:02 AM GMTനിർമാണം പൂർത്തിയായിട്ട് ഒരുവർഷം; സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം കാടുകയറി നശിക്കുന്നു
text_fieldsഇരിട്ടി: നിർമാണം പൂർത്തിയായിട്ടും ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം തുറന്നുകൊടുക്കാത്തതിനെതിരെ ജനരോഷം ശക്തമാകുന്നു. കാലപ്പഴക്കത്താൽ ദ്രവിച്ച ഓഫിസ് കെട്ടിടം പൊളിച്ചുനീക്കിയാണ് രണ്ടുകോടി രൂപ ചെലവിൽ മൂന്നുനില ഓഫിസ് കെട്ടിട സമുച്ചയം നിര്‍മിച്ചത്. 2020 ഡിസംബറില്‍ നിർമാണം പൂര്‍ത്തിയായി കെട്ടിടം കൈമാറണമെന്നായിരുന്നു കരാര്‍. എന്നാല്‍, ലോക്ഡൗണും കോവിഡും പണി വൈകിപ്പിക്കുകയായിരുന്നു. നിർമാണം പൂർത്തിയായ കെട്ടിടം പരിപാലിക്കാനാളില്ലാതെ കാടുകയറി നശിക്കുകയാണ്. രണ്ടുവര്‍ഷമായി ഒന്നര കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇത് ആധാരം എഴുത്തുകാരെയും പൊതുജനങ്ങളെയും ഒരുപോലെ വിഷമിപ്പിക്കുകയാണ്. രജിസ്ട്രേഷൻ സംബന്ധമായ ആവശ്യത്തിന് ഓഫിസിലെത്തുന്ന വയോധികരുൾപ്പെടെ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ഒരുവർഷം മുേമ്പ നിർമാണം പൂർത്തിയായ കെട്ടിടത്തിൽ പ്രവര്‍ത്തനം ആരംഭിക്കണമെന്ന ആവശ്യവുമായി യുവജന സംഘടനകൾ പ്രക്ഷോഭം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്.
Next Story