Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാനന്തവാടി - കണ്ണൂർ...

മാനന്തവാടി - കണ്ണൂർ വിമാനത്താവളം പാത വികസനം; വനഭൂമി വിട്ടുനൽകാത്തതിൽ ജനരോഷം

text_fields
bookmark_border
മാനന്തവാടി - കണ്ണൂർ വിമാനത്താവളം പാത വികസനം; വനഭൂമി വിട്ടുനൽകാത്തതിൽ ജനരോഷം
cancel
കേളകം: മാനന്തവാടി -കണ്ണൂർ വിമാനത്താവള പാത കടന്നുപോകുന്ന കൊട്ടിയൂർ പാൽചുരത്തിൽ വികസനത്തിന് വനഭൂമി വിട്ടുനൽകാത്തതിൽ ജനരോഷം ഉയരുന്നു. കണ്ണൂർ വിമാനത്താവളത്തിലേക്ക് വയനാട്ടിൽ നിന്നുള്ള റോഡ് കടന്നുപോകുന്ന പ്രധാന വഴിയാണ് കൊട്ടിയൂർ -പാൽചുരം ബോയ്​സ്​ ടൗൺ റോഡ്. ഇതിൽ അമ്പായത്തോട് മുതൽ ബോയ്സ്ടൗൺ വരെയുള്ള ഭാഗമാണ് ചുരംപാത. അതി​ൻെറ ആകെ നീളം ആറുകിലോമീറ്ററിലും കുറവാണ്. മാനന്തവാടി -മട്ടന്നൂർ റോഡ് നാലുവരിയായാണ് വികസിപ്പിക്കാൻ പോകുന്നത്. എന്നാൽ, ഈ ആറുകിലോമീറ്റർ രണ്ടുവരിയായാണ് നിർമിക്കുക. കാരണം റോഡ് നിർമാണത്തിന് വനഭൂമി ലഭ്യമായില്ല. അപകട പരമ്പരയുള്ള പാതയിൽ നാലുവരിപ്പാത നിർമിക്കാൻ വനഭൂമി വിട്ടുനൽകാത്തത് ജനദ്രോഹ നടപടിയും കപട പരിസ്ഥിതി വാദവുമാണെന്ന് ഇരു ജില്ലകളിലെയും ജനങ്ങൾ കരുതുന്നു. ഇത്ര കുറഞ്ഞദൂരംകൊണ്ട് കണ്ണൂരി​ൻെറയും വയനാടി​ൻെറയും ഉയരവ്യത്യാസം താണ്ടുന്നതിനാൽ ഈ റോഡി​ൻെറ ചരിവ് കൂടുതലാണ്. ഒന്നര ദശകം മുമ്പ് പാത നിർമിച്ചത് ശാസ്ത്രീയമായല്ല. പഴയ വഴി വാഹനസൗകര്യമുള്ള റോഡായി മാറ്റിയതാണ്. ഭിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഈ അപകടകരമാംവിധം ചരിഞ്ഞറോഡിൽക്കൂടി കടന്നുപോകുന്നത്. അതിൽ നിരവധി കെ.എസ്.ആർ.ടി.സി ബസുകൾ ഉണ്ട്. ആൾക്കാരെ കുത്തിനിറച്ചു കടന്നുപോകുന്നവയാണധികവും. അത്യന്തം ഗുരുതരമാണ് ഈ ചുരത്തി​ൻെറ അവസ്ഥ. ഒരു ഭാഗം വലിയ കൊക്കയും. പാതയുടെ കിലോമീറ്ററുകളോളം ഭാഗം മുൻ വർഷങ്ങളിലെ ഉരുൾപൊട്ടലിലും പ്രളയത്തിലും തകർന്നടിഞ്ഞ നിലയിലാണ്. പാതയുടെ ചരിവുകുറക്കാൻ നിരവധി മാർഗങ്ങൾ ലോകവ്യാപകമായി അവലംബിക്കുന്നുണ്ട്. നൂതനമായ ഏതെങ്കിലും രീതി സ്വീകരിച്ച് ഈ റോഡ് സുരക്ഷിതമാക്കേണ്ടതുണ്ടെന്നാണ് ജനങ്ങളുടെ ആവശ്യം. വലിയ അപകടം ഏതുനിമിഷവും സംഭവിക്കാൻ സാധ്യതയുള്ള പാതയാണിത്. ആയിരക്കണക്കിന് ആൾക്കാർ നിത്യേന ഉപയോഗിക്കുന്ന ഈ വഴിയും നാലുവരിയാക്കാൻ വേണ്ടത്ര വനം വിട്ടുകിട്ടാൻ സർക്കാറും ജനപ്രതിനിധികളും ശ്രമിക്കണമെന്ന് മലയോര ജനത ഒന്നടങ്കം ആവശ്യപ്പെടുന്നു. ദുരന്തം കൺമുന്നിലുള്ള കൊട്ടിയൂർ പാൽ ചുരം പാതക്ക് പകരമായി അമ്പായത്തോട് - തലപ്പുഴ ചുരംരഹിത പാത നിർമിക്കാനും നടപടികൾ വനംവകുപ്പി​​ൻെറ ചുവപ്പുനാടയിൽ പെട്ടു. പാത വികസനത്തിന് വനംവകുപ്പ് ഭൂമി വിട്ടുനൽകാത്തതിനെതിരെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാകുന്നുണ്ട്. ചുരം ഭാഗത്തും നാലുവരിയായി പാത നിർമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. നിലവിൽ വയനാട് മെഡിക്കൽ കോളജ് ആശുപത്രിക്കും ഭൂമി കണ്ടെത്തിയത് കണ്ണൂരി​ൻെറ ചുരം അതിർത്തിയുടെ വിളിപ്പാടകലെ ബോയ്സ് ടൗണിലാണ്. വികസനത്തിന് അനന്തസാധ്യതയുള്ള കൊട്ടിയൂർ ചുരം പാത ആധുനിക സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച് തലമുറകൾക്ക് സുരക്ഷിത യാത്രക്ക് വഴിയൊരുക്കണമെന്നാണ് ജനഹിതം. :Photo: WA0057, കൊട്ടിയൂർ -വയനാട് ചുരം പാതയുടെ ഇന്നത്തെ അവസ്ഥയും ജനങ്ങളുടെ വികസന പ്രതീക്ഷയും (സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന ചിത്രം)
Show Full Article
TAGS:
Next Story