Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 12:02 AM GMT Updated On
date_range 12 Nov 2021 12:02 AM GMTകുഞ്ഞിമംഗലം തുരുത്തിയിലു൦ വൻ കണ്ടൽ നശീകരണം
text_fieldsമണ്ണിട്ട് നികത്തലും തകൃതി പയ്യന്നൂർ: കുഞ്ഞിമംഗലം തുരുത്തിയിൽ കണ്ടൽക്കാടുകൾ നശിപ്പിച്ച് ചതുപ്പുനിലം മണ്ണിട്ട് നികത്തുന്നു. പുല്ലങ്കോട് പുഴയോരത്തെ കണ്ടൽവേട്ടക്ക് പിന്നാലെയാണ് തുരുത്തിയിലും കണ്ടൽക്കാടുകൾ നശിപ്പിച്ച് നിലം നികത്തുന്നത്. തീരദേശ പരിപാലന നിയമത്തിൻെറ പട്ടിക ഒന്നിൽപെട്ട അതീവ സംരക്ഷിത മേഖലയിലാണ് കണ്ടൽ നശിപ്പിച്ച് തണ്ണീർത്തടം നികത്തുന്നത്. വനംവകുപ്പ് ഏറ്റെടുത്ത് റിസർവ് വനമായി പ്രഖ്യാപിച്ച പ്രദേശത്തിന് തൊട്ടുള്ള ഭൂമിയിലാണ് ഇങ്ങനെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി മണ്ണിട്ട് നികത്തുന്നത്. അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന കുറ്റകരമായ മൗനമാണ് െകെയേറ്റങ്ങൾ ആവർത്തിക്കാനുള്ള മുഖ്യകാരണമെന്ന് പൗരാവകാശ പരിസ്ഥിതി സമിതി കുറ്റപ്പെടുത്തി.
Next Story