Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 12:02 AM GMT Updated On
date_range 1 Nov 2021 12:02 AM GMTപിണറായി ഇനി കാമറക്കണ്ണില്‍
text_fieldsbookmark_border
കണ്ണൂർ: പിണറായി പൊലീസ് സ്റ്റേഷൻെറ നേതൃത്വത്തില്‍ സ്റ്റേഷന് പരിധിയില്‍ സ്ഥാപിച്ച 40 സി.സി.ടി.വി കാമറകളുടെ സ്വിച്ച്ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സ്റ്റേഷനിലെ പൊലീസുകാരുടെ മരണാനന്തര അവയവദാന സമ്മതപത്ര കൈമാറ്റവും അദ്ദേഹം നടത്തി. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.നാരായണ നായിക് സമ്മതപത്രം ഏറ്റുവാങ്ങി. കോവിഡ് പ്രതിരോധത്തില്‍ മികച്ച ഇടപെടല്‍ നടത്തിയ തലശ്ശേരി ആര്‍.എം.ഒ ഡോ. ജിതിന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ മൊയ്തു വടക്കുമ്പാട് എന്നിവരെ അനുമോദിച്ചു. ജനകീയ കൂട്ടായ്മയിലൂടെയാണ് സ്റ്റേഷന് പരിധിയില്‍ 40 സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചത്. പിണറായി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, മുന്‍ എം.പി കെ.കെ. രാഗേഷ്, വേങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് ഗീത, സിറ്റി പൊലീസ് മേധാവി ആര്‍. ഇളങ്കോ, സബ് കലക്ടര്‍ അനുകുമാരി, അസി. കമീഷണര്‍ വിഷ്ണുപ്രദീപ്, പിണറായി ഗ്രാമപഞ്ചായത്തംഗം എ. ദീപ്തി, കെ.പി.എ സെക്രട്ടറി സിനീഷ്, സ്റ്റേഷന് എസ്.എച്ച്.ഒ ഇ.കെ. രമ്യ, സി.പി.ഒ ടി. പ്രജോഷ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story