Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2021 11:58 PM GMT Updated On
date_range 4 Sep 2021 11:58 PM GMTനഷ്ടക്കയത്തിൽ വാഴകൃഷിക്കാർ
text_fieldsനഷ്ടക്കയത്തിൽ വാഴകൃഷിക്കാർകർഷകർക്ക് ലഭിക്കുന്നതിൻെറ ഇരട്ടിയോളം വിലയ്ക്ക് വിറ്റ് കച്ചവടക്കാർകേളകം: കിതപ്പുമാറാതെ നേന്ത്രക്കായ വിപണി. ഓണക്കാലത്തും വില ഉയര്‍ന്നില്ല. ഇതോടെ വാഴകൃഷിക്കാർ നഷ്ടക്കയത്തിലായി. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുമ്പോഴും കിലോക്ക് 30-35 രൂപ ഓണക്കാലത്ത് കിട്ടുമെന്ന് പ്രതീക്ഷക്ക് തിരിച്ചടിയേറ്റു. നട്ടുവളര്‍ത്തിയ വാഴകൾ കിട്ടിയ വിലയ്ക്ക് വെട്ടിവില്‍ക്കുകയാണ് കർഷകർ. ഓണത്തിന് 10 ദിവസം മുമ്പുവരെ 28, 29 രൂപവരെയാണ് വില ഉയര്‍ന്നത്. പിന്നീട് കുറഞ്ഞുവന്നു. ഓണം കഴിഞ്ഞതോടെ വില കുറഞ്ഞ് ഇപ്പോള്‍ 20 രൂപയില്‍ എത്തിനില്‍ക്കുകയാണ്. ഈ വിലയ്ക്ക് മുടക്കുമുതല്‍പോലും തിരിച്ചുകിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കോവിഡിനൊപ്പം കര്‍ണാടകത്തിലും തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തും നേന്ത്രക്കായ നേരത്തേ വിളവെടുത്തതാണ് വില കുറയാന്‍ കാരണം. എന്നാൽ, കർഷകർക്ക് ലഭിക്കുന്നതിൻെറ ഇരട്ടി വിലയ്ക്കാണ് ഇപ്പോഴും കച്ചവടക്കാർ നേന്ത്രപ്പഴം വിൽക്കുന്നത്.
Next Story