Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനഗരസഭയിൽ അനധികൃത...

നഗരസഭയിൽ അനധികൃത നിയമനങ്ങളെന്ന്

text_fields
bookmark_border
തലശ്ശേരി: നഗരസഭയിൽ നടക്കുന്നത് അനധികൃത നിയമനങ്ങളും കൊള്ളരുതായ്മകളുമാണെന്ന് ബി.ജെ.പി കൗൺസിലർമാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തലായി വാർഡിൽ പ്രവർത്തിക്കുന്ന തീരദേശ പൊലീസ് സ്​റ്റേഷനിൽ ഒഴിവുവന്ന സ്വീപർ തസ്തികയിൽ മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് സി.പി.എം പ്രവർത്തകയെ നിയമിച്ചത്. പരാതിപ്പെട്ടിട്ടും തെറ്റ് തിരുത്തിയില്ല. തലശ്ശേരി ജനറൽ ആശുപത്രിയിലും രാഷ്​ട്രീയ താൽപര്യത്തോടെ നിയമനം നടത്തി. കോവിഡ് കുത്തിവെപ്പ്​ കാര്യത്തിലും രാഷ്​ട്രീയ താൽപര്യങ്ങളാണ് നഗരസഭ പുലർത്തുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ പ്രാദേശിക സി.പി.എം നേതാക്കളാണ് നിയന്ത്രിക്കുന്നത്. വാക്സിൻ നൽകുന്നതിൽപോലും മറ്റുള്ളവരെ തഴഞ്ഞ് സി.പി.എം ബന്ധുക്കളെയാണ് പരിഗണിക്കുന്നത്. നഗരസഭ പരിധിയിലെ വ്യാപാരസ്ഥാപനങ്ങൾ എല്ലാദിവസവും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അന്ധമായ രാഷ്​ട്രീയ നിലപാടുകൾ മാറ്റുന്നില്ലെങ്കിൽ സമരപരിപാടികൾ നടത്തുമെന്ന്​ കൗൺസിലർമാരായ കെ. ലിജേഷ്, ഇ. ആശ, കെ. അജേഷ്, ജ്യോതിഷ്കുമാർ, അഡ്വ. മിലി ചന്ദ്ര, പ്രീത പ്രദീപ്, വി. മജ്മ, കെ. ബിന്ദു എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story