Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2021 5:31 AM IST Updated On
date_range 9 July 2021 5:31 AM ISTകാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു; പൊറുതിമുട്ടി കർഷകൻ
text_fieldsbookmark_border
ഇരിട്ടി: പാലപ്പുഴ കൂടലാടിൽ വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കൂടലാടിലെ സാദത്തിൻെറ കൃഷിയിടത്തിലെ നൂറോളം വാഴകളും തീറ്റപ്പുൽ കൃഷിയുമാണ് നശിപ്പിച്ചത്. ആറളം വന്യജീവി സങ്കേതത്തിൽ നിന്നും ആറളം ഫാം പുരധിവാസ മേഖലയും കാർഷിക നഴ്സറിയും കടന്നാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലെത്തി കനത്ത നാശം വിതക്കുന്നത്. ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കാട്ടാനകളെ വനം വകുപ്പിൻെറ നേതൃത്വത്തിൽ വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയെങ്കിലും ഇനിയും നിരവധി കാട്ടാനകൾ ആറളം ഫാമിനുള്ളിൽ തന്നെയുണ്ടെന്ന് നാട്ടുകാർ പറയുന്നു. വനം വകുപ്പിൻെറ നേതൃത്വത്തിൽ കാട്ടാന തുരത്തൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ഇത് മൂന്നാം തവണയാണ് സാദത്തിൻെറ കൃഷിയിടത്തിലെത്തി കൃഷി നശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച നൂറോളം കുലച്ച വാഴകളും തീറ്റപ്പുല്ലും മോട്ടോറും വെള്ളം നനക്കാനുപയോഗിക്കുന്ന പൈപ്പുമാണ് കാട്ടാനകൾ നശിപ്പിച്ചത്. കാട്ടാനകൾ കൃഷിയിടത്തിലെത്തി കൃഷി നശിപ്പിക്കുന്നുണ്ടെന്ന വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കൃഷി നശിപ്പിച്ചതിന് ഇതുവരെ ഒരു ആനുകൂല്യം പോലും ലഭിച്ചിട്ടില്ലെന്നും സാദത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story