Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചുരം കടക്കാൻ ഇനി...

ചുരം കടക്കാൻ ഇനി തടസ്സമില്ല

text_fields
bookmark_border
ചുരം കടക്കാൻ ഇനി തടസ്സമില്ലകേരള, കർണാടക ആർ.ടി.സി ബംഗളൂരു സർവിസുകൾ 12 മുതൽകണ്ണൂർ: കോവിഡ് രണ്ടാം തരംഗ ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച കേരള, കർണാടക ആർ.ടി.സി ബസ് സർവിസുകൾ പുനരാരംഭിക്കുന്നു. ലോക്ഡൗണിൽ കുടുങ്ങിയ നിരവധി മലയാളികൾക്ക് ആശ്വാസമായി ജൂലൈ 12 മുതലാണ് സർവിസുകൾ തുടങ്ങുക. ജില്ലയിൽ കണ്ണൂർ ഡിേപ്പായിൽനിന്ന് മാത്രമാണ് ആദ്യഘട്ടത്തിൽ സർവിസുകൾ അനുവദിച്ചത്. രാവിലെ 7.30, രാത്രി 9.30 എന്നിങ്ങനെ രണ്ട് ബസുകളാണ് ബംഗളൂരുവിലേക്ക് സർവിസ് നടത്തുക. ഇവ തിരിച്ച് രാത്രി 9.30നും രാവിലെ ഒമ്പതിനും കണ്ണൂരിലേക്ക് പുറപ്പെടും. തലശ്ശേരി, പയ്യന്നൂർ ഭാഗങ്ങളിൽ നിന്നും സർവിസ് തുടങ്ങണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അന്തർ സംസ്ഥാന ഗതാഗതത്തിന് തമിഴ്നാട് അനുമതി നൽകാത്ത സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ വഴിയുള്ള സർവിസുകളാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്. കർണാടക സർക്കാറിൻെറ ആർ.ടി.സി ബസുകളും തിങ്കളാഴ്ച മുതൽ ഓടിത്തുടങ്ങും. യാത്ര ചെയ്യേണ്ടവർ കർണാടക സർക്കാറിൻെറ കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ പരിശോധന നടത്തിയ നെഗറ്റിവ് സർട്ടിഫിക്കറ്റോ ഒരു ഡോസ് വാക്സിൻ എടുത്തതിൻെറ സർട്ടിഫിക്കറ്റോ യാത്രയിൽ കരുതണം. പെരുന്നാൾ, ഓണം തുടങ്ങിയ സീസണുകളിൽ നാട്ടിലേക്ക് വരാനിരിക്കുന്ന കൂടുതൽ മലയാളികൾക്ക് ബസ് സർവിസ് ആശ്വാസമാകും. കൂടുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന മുറക്ക് അധിക സർവിസുകൾ നടത്താനാണ് കെ.എസ്.ആർ.ടി.സി നീക്കം. ബസുകളുടെ സമയ വിവരവും ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും Ente KSRTC എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ് ചെയ്യാം. ഡിപ്പോയിലെ കൗണ്ടറുകളിലും റിസർവേഷൻ ലഭ്യമാണ്. മൈസൂരു വരെയുള്ള ബസുകൾ ഓടേണ്ട കാര്യത്തിൽ തീരുമാനമൊന്നുമായില്ല. യാത്രക്കാർ അധികമുണ്ടെങ്കിൽ മൈസൂരു ബസുകളും ഓടിക്കുമെന്നാണ് കരുതുന്നത്. നിലവിൽ ബസുകൾ സർവിസ് നടത്താത്തതിനാൽ വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ സ്വകാര്യ വാഹനങ്ങളിലാണ് ബംഗളൂരുവിൽനിന്നും മൈസൂരുവിൽനിന്നും ചുരംകടന്ന് ജില്ലയിലെത്തുന്നത്. എൻജിനീയറിങ്, മെഡിക്കൽ മേഖലകളിൽ ജോലിചെയ്യുന്നവരും വിദ്യാർഥികളും വ്യാപാരികളുമടക്കം ജില്ലയിലെയും മാഹിയിലെയും നിരവധിപേരാണ് ബംഗളൂരു, മൈസൂരു, കുടക് ഭാഗങ്ങളിലുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story