Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിടവാങ്ങി; ആതുര...

വിടവാങ്ങി; ആതുര സേവനത്തി​െൻറ സൗമ്യ സാന്നിധ്യം

text_fields
bookmark_border
വിടവാങ്ങി; ആതുര സേവനത്തി​ൻെറ സൗമ്യ സാന്നിധ്യം പയ്യന്നൂർ: ഡോ. വി. മോഹനൻ രോഗികളോടും ബന്ധുക്കളോടും അധികമൊന്നും സംസാരിക്കാറില്ല. പതിഞ്ഞ ശബ്​ദത്തിൽ കാര്യം പറയും. പലപ്പോഴും നീണ്ട മൗനത്തിലായിരിക്കും ഡോക്ടർ. എന്നാൽ, ഈ മൗനം ചികിത്സയുടെ വാചാലതയെയാണ് അടയാളപ്പെടുത്തിയിരുന്നതെന്ന് ആ കൈപ്പുണ്യം അനുഭവിച്ചവർക്കറിയാം. ഡോക്​ടറുടെ ആകസ്മിക വിടചൊല്ലലി​ൻെറ ആഘാതത്തിലാണ് ജന്മനാടായ രാമന്തളിയും കഴിവ് അനുഭവിച്ചറിഞ്ഞ പയ്യന്നൂരും. വിശദ പരിശോധനക്ക് ശേഷം മാത്രമെ മരുന്ന് എഴുതിക്കൊടുക്കാറുള്ളൂ. വിദഗ്ധ ചികിത്സ അനിവാര്യമെങ്കിൽ തുറന്നു പറയാനും മടിക്കാറില്ല. ഒരു നെഞ്ചുവേദന തോന്നിയാൽ പയ്യന്നൂർക്കാരുടെ മനസ്സ്​ ആദ്യം തേടിയെത്തുന്നത് മോഹനൻ ഡോക്ടറെയായിരിക്കും. കൃത്യസമയത്ത് രോഗനിർണയം നടത്തി ചികിത്സിച്ച് ജീവിതത്തിലേക്കു കൊണ്ടുവന്നവരുടെ വലിയനിര തന്നെയുണ്ട് നാട്ടിൽ. വളരെ പാവപ്പെട്ട ജീവിത സാഹചര്യത്തിൽ ജനിച്ച് വളരെ കഷ്​ടപ്പെട്ടു പഠിച്ച് ഡോക്ടർ പദത്തിലെത്തിയ അദ്ദേഹം മേഖലയിലെ തിളങ്ങുംതാരമായി മാറിയത് സ്വാഭാവികം. ശാരീരികമായ ബുദ്ധിമുട്ടിനെത്തുടർന്ന് ആതുരശുശ്രൂഷ മേഖലയിൽ പ്രവർത്തിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കി സ്വയം വിരമിച്ച് തൊഴിലിനോടും ജനങ്ങളോടും നീതി പുലർത്തുക കൂടി ചെയ്തു അവസാനകാലം ആ നന്മമനസ്സ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story