Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 3 July 2021 12:01 AM GMT Updated On
date_range 3 July 2021 4:38 AM GMTരാവിലെ മന്ത്രിക്ക് ഫോൺ; വൈകീട്ട് ബി.പി.എൽ കാർഡ് വീട്ടിലെത്തി
text_fieldsകൂത്തുപറമ്പ് (കണ്ണൂർ): റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റി കിട്ടുന്നതിന് മന്ത്രിയെ ഫോണിൽ വിളിച്ച കുടുംബത്തിന് വൈകീട്ടാകുമ്പോഴേക്കും കാർഡ് റെഡി. ആയിത്തറയിലെ എ. യശോദയുടെ മകൾ ഷംനയാണ് മന്ത്രി ജി.ആർ. അനിലിന്‍റെ ഫോൺ ഇൻ പ്രോഗ്രാമിൽ റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റിക്കിട്ടുന്നതിനായി രാവിലെ വിളിച്ചത്.
അർബുദ ബാധിതയായ മാതാവിന് റേഷൻ കാർഡ് മുൻഗണന ലിസ്റ്റിൽ വരാത്തതിനാൽ ചികിത്സ ആനുകൂല്യം കിട്ടുന്നില്ല എന്നായിരുന്നു ഷംനയുടെ പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ മന്ത്രി ഉടൻ തലശ്ശേരി താലൂക്ക് സപ്ലൈ ഓഫിസറോട് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു.
അന്വേഷണത്തിൽ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ട കുടുംബമാണെന്ന് ബോധ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിൽ പൊതുവിഭാഗം സബ്സിഡി റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റി. തുടർന്ന് തലശ്ശേരി താലൂക്ക് സപ്ലൈ ഓഫിസർ എൻ. ശോഭ അപേക്ഷകയുടെ വീട്ടിലെത്തി കാർഡ് നേരിട്ട് കൈമാറുകയായിരുന്നു.
Next Story