Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
gr anil
cancel
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരാവിലെ മന്ത്രിക്ക്...

രാവിലെ മന്ത്രിക്ക് ഫോൺ; വൈകീട്ട് ബി.പി.എൽ കാർഡ്​ വീട്ടിലെത്തി

text_fields
bookmark_border
കൂത്തുപറമ്പ് (കണ്ണൂർ): റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റി കിട്ടുന്നതിന് മന്ത്രിയെ ഫോണിൽ വിളിച്ച കുടുംബത്തിന് വൈകീട്ടാകുമ്പോഴേക്കും കാർഡ് റെഡി. ആയിത്തറയിലെ എ. യശോദയുടെ മകൾ ഷംനയാണ് മന്ത്രി ജി.ആർ. അനിലിന്‍റെ ഫോൺ ഇൻ പ്രോഗ്രാമിൽ റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റിക്കിട്ടുന്നതിനായി രാവിലെ വിളിച്ചത്.
അർബുദ ബാധിതയായ മാതാവിന് റേഷൻ കാർഡ് മുൻഗണന ലിസ്​റ്റിൽ വരാത്തതിനാൽ ചികിത്സ ആനുകൂല്യം കിട്ടുന്നില്ല എന്നായിരുന്നു ഷംനയുടെ പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ മന്ത്രി ഉടൻ തലശ്ശേരി താലൂക്ക് സപ്ലൈ ഓഫിസറോട് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു.
അന്വേഷണത്തിൽ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ട കുടുംബമാണെന്ന് ബോധ്യപ്പെട്ടതി​ൻെറ അടിസ്ഥാനത്തിൽ പൊതുവിഭാഗം സബ്സിഡി റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റി. തുടർന്ന് തലശ്ശേരി താലൂക്ക് സപ്ലൈ ഓഫിസർ എൻ. ശോഭ അപേക്ഷകയുടെ വീട്ടിലെത്തി കാർഡ് നേരിട്ട് കൈമാറുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#ration card
News Summary - Morning phone call to minister; The BPL card arrived home in the evening
Next Story