Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവേങ്ങാട് മുകുന്ദൻ:...

വേങ്ങാട് മുകുന്ദൻ: നഷ്ടമായത് നാടിെൻറ സാംസ്‌കാരിക മുഖം

text_fields
bookmark_border
വേങ്ങാട് മുകുന്ദൻ: നഷ്ടമായത് നാടിൻെറ സാംസ്‌കാരിക മുഖം അഞ്ചരക്കണ്ടി: ജന്മഗ്രാമത്തിൻെറ ചരിത്രമെഴുതുക എന്ന സ്വപ്നം പൂർത്തീകരിച്ചാണ് കഥാകൃത്ത് വേങ്ങാട് മുകുന്ദൻെറ മടക്കം. വേങ്ങാടിൻെറ പുസ്തകം എന്ന പേരിലാണ് എഴുപത്തി അഞ്ചാം വയസ്സിൽ അദ്ദേഹം പുസ്തകം പ്രസിദ്ധീകരിച്ചത്. അരനൂറ്റാണ്ടിലേറെയായി സാഹിത്യ ലോകത്ത് നിറഞ്ഞുനിൽക്കുന്ന വേങ്ങാട് മുകുന്ദൻെറ ആദ്യ പുസ്തകമാണ് വേങ്ങാടിൻെറ പുസ്തകം എന്ന പേരിൽ പ്രസിദ്ധീകരിച്ചത്. നാടകകൃത്ത്, ഗാന രചയിതാവ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന വേങ്ങാട് മുകുന്ദൻെറ രചനകളിലേറെയും റേഡിയോ നാടകങ്ങളാണ്. ദു:ഖിതരുടെ തീരം എന്ന പേരിൽ ആകാശവാണി പ്രക്ഷേപണം ചെയ്ത നാടകം മുകുന്ദൻ വേങ്ങാടിന് നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്തിരുന്നു. വേങ്ങാട് മേഖലയിലെ നിരവധി കലാസമിതികൾക്കു വേണ്ടിയും നാടകങ്ങൾ എഴുതിയിട്ടുണ്ട്. ശ്രദ്ധേയമായ നിരവധി രചനകൾ ഉണ്ടായെങ്കിലും നാടിൻെറ ചരിത്രം രചിക്കാൻ സാധിച്ചതിൻെറ അഭിമാനം അദ്ദേഹം എപ്പോഴും പങ്കുവെക്കുമായിരുന്നു. 36 വർഷത്തോളം വേങ്ങാട് എൽ.പി സ്കൂൾ അധ്യാപകനായിരുന്ന വേങ്ങാട് മുകുന്ദൻ പ്രധാനാധ്യാപകനായാണ് വിരമിക്കുന്നത്. ഇതിനിടയിൽ സാക്ഷരത മിഷൻ ബ്ലോക്ക് റിസോഴ്സ് പേഴ്സൻ, ജനകീയാസൂത്രണ പ്രസ്ഥാനം പഞ്ചായത്ത് കോഒാഡിനേറ്റർ, എച്ച്.എം ഫോറം മട്ടന്നൂർ സബ് ജില്ല കൺവീനർ സി.പി.ഐ പ്രാദേശിക നേതാവ്, യുവ കലാസാഹിതി ജില്ല ജോ.സെക്രട്ടറി, വേങ്ങാട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിലും സജീവ സാന്നിധ്യമായിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.പി. അനിത, വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ഗീത, മട്ടന്നൂർ മുൻ നഗരസഭ ചെയർമാൻ കെ. ഭാസ്കരൻ, സി.പി.എം പിണറായി ഏരിയ സെക്രട്ടറി കെ. ശശിധരൻ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ, വാർഡ് മെംബർ ടി.എം. ലിജു, മൂന്നാം വാർഡ് മെംബർ ജസ്ലീന ടീച്ചർ എന്നിവർ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story