Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി കണ്ണൂർ സ്വദേശികൾ ബംഗളൂരുവിൽ അറസ്റ്റിൽ

text_fields
bookmark_border
ബംഗളൂരു: മയക്കുമരുന്നുമായി മൂന്ന് മലയാളി യുവാക്കളെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി റമീഷ് കുട്ടൻ (28), കണ്ണൂർ സ്വദേശികളായ എം.സി. അഷീർ (32), ഷെഹ്സിൻ (19) എന്നിവരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 15 ലക്ഷം രൂപ വിലവരുന്ന 200 ഗ്രാം എം.ഡി.എം.എ, 150 ഗ്രാം ഹഷീഷ് ഒായിൽ എന്നിവയും മൂന്ന് മൊബൈൽ ഫോണുകളും 2000 രൂപയും പിടിച്ചെടുത്തു. െഎ.ടി കമ്പനികൾ സ്ഥിതിചെയ്യുന്ന ഇലക്ട്രോണിക് സിറ്റി കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടത്തിവരുകയായിരുന്നു മൂവരുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബീറ്റ് പൊലീസ് നീലാദ്രി നഗർ മെയിൻറോഡിൽ പ്രവർത്തിക്കുന്ന റസ്റ്റാറൻറിൽെവച്ച് മൂവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് സി.സി.ബിക്ക് ൈകമാറി. അടുത്തിടെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് നിരവധി മലയാളി യുവാക്കളാണ് ബംഗളൂരു പൊലീസിൻെറ പിടിയിലായത്. പുതുവർഷാഘോഷത്തിനായി എത്തിച്ച ആറു ലക്ഷം രൂപ വിലവരുന്ന 20 കിലോ കഞ്ചാവുമായി ഇലക്ട്രോണിക് സിറ്റി ഫേസ് രണ്ടിൽനിന്ന് കഴിഞ്ഞദിവസം മലയാളി യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സ്വദേശി അസ്ലം, തൃശൂർ സ്വദേശി ആൻറണി താടിക്കാരൻ, സർജാപുരിൽ താമസിക്കുന്ന മുഹമ്മദ് ആഷിഖ് എന്നിവരെയാണ് ട്രോളി ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ പിടികൂടിയത്. -പടം- drug case prathikal: മയക്കുമരുന്നുമായി ബംഗളൂരുവിൽ പിടിയിലായ റമീഷ്, അഷീർ, ഷെഹ്സിൻ drug case: പിടിച്ചെടുത്ത മയക്കുമരുന്ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story