Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊട്ടിയൂർ -വയനാട് ചുരം...

കൊട്ടിയൂർ -വയനാട് ചുരം റോഡ് പുനർനിർമാണം പ്രഖ്യാപനത്തിലൊതുങ്ങി

text_fields
bookmark_border
പുനർനിർമാണത്തിനായി 10 കോടിയുടെ പദ്ധതി നിർദേശം പൊതുമരാമത്ത് വകുപ്പ് സർക്കാറിന് സമർപ്പിച്ചെങ്കിലും തുടർ നടപടിയില്ല കൊട്ടിയൂർ: തുടർച്ചയായി ഉരുൾപൊട്ടലും പ്രളയവും തകർത്ത . മുളവടികൾകൊണ്ട്​ ബാരിക്കേഡുകളും സംരക്ഷണമറയുമൊരുക്കിയ പാതയിൽ യാത്രക്കാർക്ക് നെഞ്ചിടിപ്പേറുകയാണ്​. കൊട്ടിയൂർ -വയനാട് ചുരം റോഡ് പുനർനിർമാണത്തിനായി 10 കോടി രൂപയുടെ പദ്ധതി നിർദേശം പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ വർഷം സർക്കാറിന് സമർപ്പിച്ചെങ്കിലും തുടർ നടപടി ചുവപ്പ് നാടയിൽ കുരുങ്ങി. അമ്പായത്തോട് മുതൽ ബോയ്‌സ് ടൗണ്‍ വരെയുള്ള പാതയിൽ പാർശ്വഭിത്തി, ഓവുചാല്‍ എന്നിവ നിര്‍മിക്കുന്നതിനും റീടാറിങ്ങിനുമുള്ള നിർദേശമാണ്​ പി.ഡബ്ല്യു.ഡി ചുരം ഡിവിഷന്‍ സര്‍ക്കാറിന് നൽകിയത്. ഇതിൽ ഭാഗികമായ ഓട്ടയടക്കൽ മാത്രമാണ് കഴിഞ്ഞ വർഷം നടത്തിയത്. ഇതാണ് കാലവർഷത്തിൽ തകർന്ന് ഗർത്തങ്ങളായി ഗതാഗതം ദുസ്സഹമായത്. ഒന്നാം ഹെയർപിൻ വളവ് മുതൽ വയനാട് അതിർത്തിയിലെ ചെകുത്താൻ തോട് വരെ പാതയാണ് തകർന്ന് ഗർത്തങ്ങളായി അപകടങ്ങൾ പതിവായത്. ഒരു വശം കൊക്കയും മറുഭാഗം വൻമലയുമായ പാതയിൽ ദുരന്തത്തി‍ൻെറ വഴിവക്കിലാണ് യാത്രക്കാർ. അഞ്ച് ഹെയർ പിൻ വളവുകളാണ്​ ചുരത്തിനുള്ളത്. റോഡി‍ൻെറ ഒരുവശം പ്രളയത്തിൽ തകർന്നു. ടാറിങ്​ റോഡ് വിട്ടാൽ ഇരുവശവും പാതയോരം ഗർത്ത സമാനമാണ്. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരുമാണ് നിത്യേന ഈ വഴി പോകുന്നത്. വയനാട് ചുരം ഡിവിഷന്​ കീഴിലാണ് പാൽച്ചുരം പാത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story