Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2020 11:58 PM GMT Updated On
date_range 5 Oct 2020 11:58 PM GMTമുഴക്കുന്ന് പൊലീസ് സ്റ്റേഷൻ: സ്ഥലം ഏറ്റെടുത്ത് നൽകിയിട്ടും കെട്ടിട നിർമാണത്തിന് അനുമതിയില്ല
text_fieldsbookmark_border
ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധി വിഭജിച്ചാണ് തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളെ ഉൾപ്പെടുത്തി കാക്കയങ്ങാട് ആസ്ഥാനമായി പുതിയ സ്റ്റേഷൻ അനുവദിച്ചത് ഇരിട്ടി: മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ കെട്ടിട നിർമാണത്തിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുത്ത് സർക്കാറിന് കൈമാറിയിട്ടും നിർമാണപ്രവൃത്തിക്ക് അനുമതിയായില്ല. നിലവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്നത് പഴകിദ്രവിച്ച വാടകക്കെട്ടിടത്തിലാണ്. 2016 ലാണ് യു.ഡി.എഫ് സർക്കാറിൻെറ അവസാന കാലത്ത് ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധികൾ വിഭജിച്ച് തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളെ ഉൾപ്പെടുത്തി കാക്കയങ്ങാട് ആസ്ഥാനമായി പുതിയ സ്റ്റേഷൻ അനുവദിച്ചത്. പൊലീസ് സ്റ്റേഷൻ അനുവദിച്ചെങ്കിലും സ്വന്തം കെട്ടിട സൗകര്യമില്ലാത്തതിനാൽ കാക്കയങ്ങാട് ടൗണിൽ പാലപ്പുഴ റോഡിൽ വാടകക്കെട്ടിടത്തിൽ 8000 ത്തോളം രൂപ വാടക നൽകിയാണ് പ്രവർത്തിക്കുന്നത്. റോഡരികിൽ വാഹനം പാർക്കുചെയ്യാൻ പോലും സാധിക്കാതെ അസൗകര്യത്തിൽ വീർപ്പുമുട്ടി പ്രവർത്തിക്കുന്ന മുഴക്കുന്ന് സ്റ്റേഷന് കെട്ടിടം പണിയാൻ പഞ്ചായത്തിൻെറ നേതൃത്വത്തിൽ വ്യാപാര സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റി രൂപവത്കരിച്ചാണ് സ്ഥലം കണ്ടെത്തിയത്. കാക്കയങ്ങാട് ടൗണിനടുത്ത് പുന്നാട് റോഡിൽ പിടാങ്ങോടാണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥത യിലുണ്ടായിരുന്ന 45 സൻെറ് സ്ഥലം ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് സർക്കാറിന് കൈമാറിയത്. വ്യാപാരികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് ജനകീയ സഹകരണത്തോടെ പണം സംഭാവനയായി കണ്ടെത്തി സർക്കാറിൻെറ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയുടെ പ്രമാണം 2018ൽ തന്നെ കൈമാറിയിരുന്നു. ഒരു പൊലീസ് സ്റ്റേഷനുവേണ്ടി നാട്ടുകാരുടെ നേതൃത്വത്തിൽ പണം ശേഖരിച്ച് സ്ഥലം കണ്ടെത്തി നൽകിയത് അപൂർവ സംഭവമായിരുന്നു. ലക്ഷക്കണക്കിന് രൂപ സംഭാവനയായി സ്വരൂപിച്ച് ഏറ്റെടുത്ത് നൽകിയ ഭൂമിയിൽ കെട്ടിട നിർമാണത്തിന് പച്ചക്കൊടി കാട്ടാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാണ്. പാലപ്പുഴ റോഡിലെ കെട്ടിടത്തിന് വാടക നൽകിയിരുന്നത് ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു. കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം, ഏഴുമാസമായി വാടകയിനത്തിൽ കെട്ടിട ഉടമക്ക് നൽകാനുള്ള പണം നൽകാൻ സാധിച്ചിട്ടില്ല. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും പൊലീസ് സ്റ്റേഷൻ കെട്ടിടനിർമാണത്തിനായുള്ള സാങ്കേതികാനുമതി നൽകണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story