Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപടന്നക്കാട് കാർഷിക...

പടന്നക്കാട് കാർഷിക കോളജിനെതിരെ ഒാഡിറ്റ് റിപ്പോർട്ട്

text_fields
bookmark_border
കാസർകോട്: പടന്നക്കാട് കാർഷിക കോളജിൽ നടീൽ വസ്തുക്കളും ഗ്രോബാഗും വിതരണം ചെയ്തതിൽ ക്രമക്കേടുള്ളതായി ഒാഡിറ്റ് റിപ്പോർട്ട്. പ്ലാവ് ഗ്രാഫ്റ്റ്, കുമ്മായം, ശ്രീമംഗള കവുങ്ങിൽ തൈകൾ, ഗ്രോബാഗ് എന്നിവ വാങ്ങി വിതരണം ചെയ്തതിൽ പൊരുത്തക്കേടുള്ളതായാണ് റിപ്പോർട്ടിലുള്ളത്. 2016 മേയ് 25ന് ആയിരം പ്ലാവ് ഗ്രാഫ്റ്റുകൾ വെള്ളായണി ഇൻസ്ട്രക്ഷൻ ഫാമിൽനിന്ന് കാർഷിക കോജിലെ ഫാമിലേക്ക് വാങ്ങിയിരുന്നു. എന്നാൽ, ഇവ വിതരണം ചെയ്തുവെന്ന് പറയുന്നതല്ലാതെ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, സാമ്പത്തിക തിരിമറി നടന്നിട്ടില്ല എന്ന് ഒഡിറ്റ് പരാമർശമുള്ളതിനാൽ നടപടിയെടുത്തിട്ടില്ല. നിലേശ്വരം സർവിസ് സഹകരണ ബാങ്കിൽനിന്ന് വാങ്ങിയ 16 ടൺ കുമ്മായത്തിലാണ് മറ്റൊരു പൊരുത്തക്കേടുള്ളത്. തെങ്ങുകൾക്കിടാനായി 6.5 ടൺ നൽകിയിട്ടുണ്ട്. ബാക്കി 9.5 ടണ്ണിൽ മൂന്നു ടൺ വളർ നിർമിക്കാൻ നൽകി. ബാക്കി 6.5 ടൺ വിളകൾക്കിട്ടു. എന്നാൽ, ഇതുസംബന്ധിച്ച സ്റ്റോക്ക് രജിസ്റ്ററിൽ വെട്ടിത്തിരുത്തലുകൾ വരുത്തിയത് സംശയത്തിനിടയാക്കി. 47,500 രൂപയുടെ സാമ്പത്തിക തടസ്സം ഇതുണ്ടാക്കി. സ്റ്റോക്ക് കസ്റ്റോഡിയന് താക്കീത് നൽകാൻ നിർദേശിച്ചു. 5000 ശ്രീമംഗള കവുങ്ങിൻ തൈകൾ വാങ്ങിയതിലാണ് മറ്റൊരു ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ഇതും സ്റ്റോക്ക് കസ്റ്റോഡിയന് എതിരെയുള്ള പരാമർശത്തിന് കാരണമായി. ഇവ കൃത്യമായി വിൽപന നടത്താതെ സ്റ്റോക്കിൽ കുറവ് വരുത്തുകയായിരുന്നു. 1,25,000 രൂപയുടെ സാമ്പത്തിക ബാധ്യത ഇതുവഴിയുണ്ടായി. സ്റ്റോക്ക് കസ്റ്റോഡിയനെതിരെ യുക്തമായ നടപടിയെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. 2,10,000 രൂപക്ക് നിലേശ്വരം സർവിസ് സഹകരണ ബാങ്കിൽനിന്നാണ് ഗ്രോബാഗ് വാങ്ങിയത്. ഇവ അന്നുതന്നെ വിൽപന നടത്തിയതായി കാണിച്ച് സ്റ്റോക്ക് രജിസ്റ്ററിൽ കുറവുവരുത്തി. എന്നാൽ, വിൽപന നടത്തിയത് രേഖപ്പെടുത്തിയിട്ടില്ല. ഇതും സാമ്പത്തിക തടസ്സങ്ങൾക്ക് കാരണമായതായി ഒാഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story