Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:36 AM IST Updated On
date_range 20 Jun 2022 5:36 AM ISTകാട്ടാന: കൊട്ടിയൂർ-പാൽച്ചുരത്ത് കൃഷിനാശം തുടർക്കഥ
text_fieldsbookmark_border
കേളകം: ഒരാഴ്ചയിലധികമായി പാൽച്ചുരം മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാതെ വനംവകുപ്പ്. പാൽച്ചുരം, പുതിയങ്ങാടി, മേമല ഭാഗത്താണ് ദിവസങ്ങളായി കാട്ടാന തമ്പടിച്ചിരിക്കുന്നത്. രാത്രിസമയത്ത് കാട്ടാന കൃഷിയിടത്തിൽ ഇറങ്ങിയാണ് കാർഷിക വിളകൾ നശിപ്പിക്കുന്നത്. പുതിയങ്ങാടി മേമലയിലെ കൊച്ചുതറയിൽ പോളിന്റെ കൃഷിയിടത്തിലെ വിളവെടുക്കാറായ കപ്പ, ചേമ്പ്, തെങ്ങ്, മഞ്ഞൾ, നൂറിലധികം വാഴകൾ എന്നിവയാണ് കാട്ടാന നശിപ്പിച്ചത്. കൂടാതെ സ്ഥലത്തെ അഞ്ചിടങ്ങളിലായി നിർമിച്ച കയ്യാലകളും തകർത്തു. വീടിന് സമീപത്തുള്ള കൃഷിയിടത്തിൽ കാട്ടാന എത്തിയതോടെ പോളും കുടുംബവും ഭീതിയിലുമാണ്. പ്രദേശത്ത് തുടരുന്ന കാട്ടാനകളെ തുരത്താൻ അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
