Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:48 AM IST Updated On
date_range 13 Jun 2022 5:48 AM ISTനാടിന്റെ വേദനയായി അനൂനയും യാത്രയായി
text_fieldsbookmark_border
മുഴപ്പിലങ്ങാട്: സഹോദരിയുടെ മരണത്തിന്റെ ആഘാതം വിട്ടുമാറുംമുമ്പേ മൂത്ത സഹോദരിയും മരണത്തിനു കീഴടങ്ങിയത് നാടിന് തീരാവേദനായി. മേയ് 27നാണ് മുഴപ്പിലങ്ങാട്ടെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് വിദ്യാർഥിനിയായ ഇഫത്ത് റഹ്മ (13) മരണപ്പെട്ടത്. ഇതേ അപകടത്തിൽപെട്ട് ചികിത്സയിലിരുന്ന മൂത്ത സഹോദരി അനൂനയാണ് (21) കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 21നാണ് അനൂനയുടെ വിവാഹം നടന്നത്. കോഴിക്കോട് ഇർഷാദിയ കോളജിലെ പൂർവ വിദ്യാർഥിയാണ്. ദുബൈയിൽ ജോലിചെയ്ത് വരുകയായിരുന്ന ഭർത്താവ് ഷിബിൽ അപകടവാർത്തയറിഞ്ഞ് നാട്ടിലെത്തിയിരുന്നു. ഞായറാഴ്ച വൈകീട്ടോടെ മുഴപ്പിലങ്ങാട്ടെ കെട്ടിനകം കെൻസിൽ അനൂനയുടെ മൃതദേഹം കാണാൻ കുടുംബാംഗങ്ങളും സഹപ്രവർത്തകരുമുൾപ്പെടെ നാനാദിക്കുകളിൽനിന്ന് രാഷ്ട്രീയ, സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേരെത്തി. തുടർന്ന് തലശ്ശേരി സൈദാർ പള്ളി ഖബർസ്ഥാനിൽ സഹോദരി ഇഫത്ത് റഹ്മയുടെ ഖബറിനരികിലായി അടക്കി. ജമാഅത്തെ ഇസ്‍ലാമി ശൂറാ അംഗം ഡോ. ആർ. യൂസുഫ് വസതിയിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story