Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബഡ്സ് സ്കൂൾ...

ബഡ്സ് സ്കൂൾ തുറന്നിരുന്നെങ്കിൽ, രേഷ്മ ഇവിടെ പഠിക്കുമായിരുന്നു

text_fields
bookmark_border
കാഞ്ഞങ്ങാട്: എൻഡോസൾഫാൻ പാക്കേജിൽ ഒന്നര കോടിയോളം രൂപ ചെലവഴിച്ചാണ് ആറ് വർഷം മുമ്പ് പനത്തടിയിൽ ബഡ്സ് സ്കൂൾ നിർമിച്ചത്. സാമൂഹ്യ വിരുദ്ധരുടെ താവളമാണിവിടെ. സ്കൂൾ പൂർണമായും തുറന്നു പ്രവർത്തിച്ചിരുന്നുവെങ്കിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രേഷ്മ പനത്തടി സ്കൂളിൽ പഠിക്കുമായിരുന്നു. വെള്ളവും വൈദ്യുതിയും കിട്ടിയിട്ടും സ്കൂൾ കെട്ടിടം തുറന്നില്ല. ഗണപതിക്കല്യാണം പോലെയാണ് ബഡ്സ് സ്കൂളിന്റെയും സ്ഥിതി. ഇന്നു തുടങ്ങും നാളെ തുടങ്ങും എന്ന് പറഞ്ഞ് രക്ഷിതാക്കൾ കാത്തിരിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. ചില രക്ഷിതാക്കൾ 35 കിലോ മീറ്ററും താണ്ടി വേറെ സ്‌ഥാപനങ്ങളിലാണ് ചികിത്സക്കെത്തുന്നത്. ബഡ്സ് സ്കൂൾ എന്ന് തുറക്കുമെന്ന ചോദ്യത്തിന് അധികാരികൾക്ക് ഇപ്പോഴും കൃത്യമായി മറുപടിയില്ല. സാമൂഹ്യ ക്ഷേമ വകുപ്പിന് വിട്ട് കൊടുക്കാൻ തയ്യാറാണെന്നാണ് പനത്തടി പഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്ന പ്രസാദ് പറഞ്ഞു. ആയമാർ, തെറപ്പിസ്റ്റ്്, എന്നിവരെ നിയമിച്ചാൽ മാത്രമേ സ്കൂൾ ആരംഭിക്കാൻ കഴിയൂ. 2 ആയമാരെങ്കിലും കുറഞ്ഞതു വേണം. സ്പീച്ച്, ഫിസിയോ തെറപ്പിസ്റ്റുകളും വേണം. ഇതിനു പുറമേ കുട്ടികളെ സ്കൂളിലെത്തിക്കാൻ വാഹനവും വേണം. ഇതുവരെ തുറന്നില്ലെങ്കിലും ബെള്ളൂർ ബഡ്സ് സ്കൂളിൽ ജീവനക്കാർക്കു ശമ്പളയിനത്തിനായി കഴിഞ്ഞ 3 വർഷത്തിലേറെയായി സാമൂഹിക സുരക്ഷാ മിഷൻ ചെലവാക്കിയത് 28.82 ലക്ഷം രൂപ. ഇത് വലിയ വിവാദമായിരുന്നു. മാസം ഏകദേശം 81,440 രൂപ. കുട്ടികളെ പഠിപ്പിക്കേണ്ട അധ്യാപകർക്ക് ജോലി കോവിഡ് പ്രതിരോധവും ഭിന്നശേഷിക്കാർക്കുള്ള തിരിച്ചറിയൽ കാർഡ് തയാറാക്കലും! എല്ലാ സൗകര്യങ്ങളോടും കൂടിയ നല്ല കെട്ടിടം, ഫർണിച്ചറുകൾ, പഠനോപകരണങ്ങൾ തുടങ്ങിയവയ്ക്കായി കോടികളാണ് ഇതുവരെ ചെലവാക്കിയത്. പക്ഷേ ഒരു രൂപയുടെ ഗുണം പോലും കുട്ടികൾക്ക് കിട്ടിയില്ലെന്നു യുന്നതാവും ശരി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story