മൂന്നാർ ജനവാസമേഖലയിൽ കാട്ടാനയും കാട്ടുപോത്തും
text_fields1 , മാട്ടുപ്പെട്ടി ഹൈറേഞ്ച് സ്കൂളിന് സമീപം നിലയുറപ്പിച്ച പടയപ്പ, കാട്ടാന പടയപ്പ തകർത്ത കാർ
അടിമാലി: മൂന്നാറിൽ ജനവാസ മേഖലയിൽ കാട്ടാനയും കാട്ടുപോത്തിൻ കൂട്ടവും. ചൊവ്വാഴ്ച വൈകീട്ട് ആറോടെ മാട്ടുപ്പെട്ടി ഹൈറേഞ്ച് സ്കൂളിനോട് ചേർന്നാണ് കാട്ടാന പടയപ്പ ഇറങ്ങിയത്.
കുറ്റിയാർവാലി റോഡിൽ കാട്ടുപോത്തിൽ കൂട്ടം,
ചൊവ്വാഴ്ച രാവിലെ റോഡ് സൈഡിൽ നിർത്തിയിട്ട കാർ പടയപ്പ തകർത്തു. മാട്ടുപ്പെട്ടി ആർ ആൻഡ് ഡി എസ്റ്റേറ്റിന് സമീപമാണ് കാർ തകർത്തത്. തുടർന്ന് വനത്തിലേക്ക് കയറിപ്പോയ പടയപ്പ സന്ധ്യയോടെ വീണ്ടും ജനവാസ കേന്ദ്രത്തിൽ തിരികെയെത്തി നിലയുറപ്പിച്ചു. ഇത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ഒരാഴ്ചയായി ജനവാസ കേന്ദ്രത്തിൽ തുടരുന്ന പടയപ്പ വ്യാപക നാശം വിതക്കുകയാണ്. ഏക്കർ കണക്കിന് കൃഷിയാണ് പടയപ്പ നശിപ്പിക്കുന്നത്.
ഇതിന് പുറമെ വൈകീട്ട് ഏഴിന് മൂന്നാർ-കുറ്റിയാർവാലി റോഡിൽ കാട്ടുപോത്തുകൾ കൂട്ടമായെത്തി. അഞ്ചിലേറെ കോട്ടുപോത്തുകളാണ് ഇറങ്ങിയത്. റോഡ് മുറിച്ച് കടന്ന് ജനവാസ കേന്ദ്രത്തിൽ ഇവ നിൽക്കുകയാണ്. ജനങ്ങൾ വനംവകുപ്പിന്റെ സേവനം തേടിയെങ്കിലും ആരും എത്തിയിട്ടില്ല. ഒരു മാസത്തിനിടെ ഇവിടെ ആറ് പശുക്കളെ കടുവയും കൊന്നിരുന്നു. ഇതോടെ തോട്ടം മേഖല മുഴുവൻ വന്യമൃഗഭീതിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

