ഗ്യാസ് സിലിണ്ടറുകളും സ്റ്റൗവും മോഷണം പോയിട്ട് മൂന്നുമാസം; പരാതിയുമായി വീട്ടമ്മ
text_fieldsനെടുങ്കണ്ടം: ഗ്യാസ് സിലിണ്ടറുകളും സ്റ്റൗവും മോഷണം പോയി മാസം മൂന്നായിട്ടും നടപടിയില്ലെന്ന പരാതിയുമായി വീട്ടമ്മ. കട്ടക്കാല രമേഷ് വില്ല ആനന്ദവല്ലിയാണ് (50) പരാതിക്കാരി. ജനുവരിയിൽ വീടിന് മുന്നിലെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. ഒരു നിറ സിലിണ്ടറും ഒരു കാലി സിലിണ്ടറും ഉപയോഗത്തിലിരുന്ന സ്റ്റൗവുമാണ് മോഷണം പോയത്.
ആനന്ദവല്ലിയും ഭർത്താവ് ഗോപിയും മുരിക്കാശ്ശേരിയിൽ വീട്ടുജോലി ചെയ്യുകയാണ്. ഇളയ മകൻ പ്രതീഷ് തിരുവനന്തപുരത്ത് ജോലിയാണ്. മൂത്ത മകൻ രമേഷ് മേസ്തിരിപ്പണിയാണ്.
ഇവർ വീട്ടിലില്ലാത്ത സമയത്താണ് മോഷണം. ഏതാനും ദിവസത്തിനുശേഷമാണ് ആനന്ദവല്ലിയും കുടുംബവും മോഷണവിവരം അറിയുന്നത്. മകൻ രമേഷ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
45 ദിവസം പിന്നിട്ടിട്ടും പൊലീസിൽനിന്ന് വിവരങ്ങൾ ഒന്നും ലഭിക്കാതെ വന്നതോടെ കട്ടപ്പന ഡിവൈ.എസ്.പിക്കും പരാതി നൽകി. എന്നിട്ടും നടപടിയില്ലെന്ന് ഇവർ പറയുന്നു. കേസിൽ അന്വേഷണം പുരോഗതിയിലാണെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും നെടുങ്കണ്ടം പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.