വിധിയെഴുതാൻ ഏഴ് ദിനങ്ങൾ വോട്ടാരവം അവസാന ലാപ്പിലേക്ക്
text_fieldsതൊടുപുഴ നാളിയാനിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി
അപു ജോൺ ജോഫസ് വോട്ടഭ്യർത്ഥിക്കുന്നു
, ഇടുക്കി എൽ.ഡി.എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ
പ്രവർത്തകർക്കൊപ്പം
തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കേ ഇനി സ്ഥാനാർഥികൾക്കും മുന്നണികൾക്കും വോട്ടോട്ട വാരമാണ്. തങ്ങൾക്ക് ലഭിക്കാൻ സാധ്യതയുളള ഓരോ വോട്ടും പെട്ടിയിൽ വീണെന്ന് ഉറപ്പാക്കാനായി അവസാന തന്ത്രങ്ങളിലാണിവർ. ഇതോടൊപ്പമെത്തുന്ന തുടർച്ചയായ അവധി ദിനങ്ങൾ മുതലാക്കി പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനാണ് സ്ഥാനാർഥികളുടെ ശ്രമം. ഇതിനായി സ്ഥാനാർഥികളും മുന്നണികളും തന്ത്രങ്ങൾ മെനയുന്നുണ്ട്. ഇടത് മുന്നണി മണ്ഡലം റാലികളിലേക്കും യു.ഡി.എഫ് റോഡ്ഷോകളിലേക്കും മറ്റ് പ്രചാരണ പരിപാടികളിലേക്കും കടന്ന് കഴിഞ്ഞു.
ഉടുമ്പൻ ചോലയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി
കെ.കെ ജയചന്ദ്രൻ വോട്ടഭ്യർത്ഥിക്കുന്നു
പൊതുപര്യടനങ്ങൾ അവസാനഘട്ടത്തിലേക്ക്
അഞ്ച് നിയമസഭ മണ്ഡലങ്ങളിലേയും മുന്നണി സ്ഥാനാർഥികളുടെ പൊതുപര്യടനങ്ങൾ സമാപനത്തിലേക്കടുക്കുകയാണ്. ഇനി ഇത് വരെയുളള പ്രചാരണ വേളയിൽ നേരിട്ട് കാണാൻ കഴിയാത്ത വ്യക്തികളേയും ഗ്രൂപ്പുകളേയും കണ്ട് വോട്ടുറപ്പാക്കാൻ വിവിധ കേന്ദ്രങ്ങളിൽ സന്ദർശന തിരക്കാണ്. പെസഹ വ്യാഴം, ഈസ്റ്റർ അവധികളും വോട്ടെടുപ്പിന് മുൻപുളള അവസാന ഞായറാഴ്ചയായ ഈസ്റ്റർ ദിനവും ഈയാഴ്ചയാണ്. പൊതുഅവധി ദിനങ്ങൾ പ്രധാന കേന്ദ്രങ്ങൾ വിജനമാകുമെന്നതിനാൽ ആരാധനാലയങ്ങളിലും വീടുകളിലുമെല്ലാം കേന്ദ്രീകരിച്ചാകും പ്രചാരണം. പൊതുപര്യടനത്തിന്റെ ഭാഗമായി ഇടത് വലത് മുന്നണികൾക്കായി പ്രമുഖ നേതാക്കൾ ജില്ലയിലെത്തിയിരുന്നു. രാഹുൽ ഗാന്ധിയടക്കമുളളവർ അടുത്ത ദിവസം എത്തുന്നുണ്ട്.
പ്രവചാനാതീതമായി മണ്ഡലങ്ങൾ
പ്രചാരണം അന്തിമഘട്ടത്തിലേക്കെത്തിയതോടെ ജില്ലയിലെ നാല് മണ്ഡലങ്ങളിലും പോരാട്ടം പ്രവചാനാതീതമായി. നിലവിൽ ഇടത് മുന്നണിയുടെ കൈവശമുളള നാല് മണ്ഡലങ്ങളിലാണ് പോരാട്ടം പൊടിപാറുന്നത്. എൽ.ഡി.എഫിന് വേണ്ടി മന്ത്രി റോഷി അഗസ്റ്റിനും യു.ഡി.എഫിന് വേണ്ടി കോൺഗ്രസിലെ റോയി കെ പൗലോസും ഏറ്റുമുട്ടുന്ന ഇടുക്കി, യു.ഡി.എഫിലെ സേനാപതി വേണുവും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.ജയചന്ദ്രനും ഏറ്റുമുട്ടുന്ന ഉടുമ്പഞ്ചോല, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറും കോൺഗ്രസിലെ സിറിയക് തോമസും ഏറ്റുമുട്ടുന്ന പീരുമേട് എന്നിവിടങ്ങളിൽ പൊടിപാറുന്ന പോരാട്ടമാണ്. ഇതോടൊപ്പം സിറ്റിങ് എം.എൽ.എ എ.രാജയും കോൺഗ്രസിലെ എഫ്.രാജയും എൻ.ഡി.എയിലെ എസ്.രാജേന്ദ്രനും ഏറ്റുമുട്ടുന്ന ദേവികുളത്താകട്ടെ ത്രികോണ മത്സര പ്രതീതിയുമായിട്ടുണ്ട്. കൊണ്ടും കൊടുത്തുമുളള പ്രചാരണ രീതികളാണ് ഈ മണ്ഡലങ്ങളിൽ മുന്നേറുന്നത്.
ഇടുക്കിയിലാകട്ടെ മന്ത്രി റോഷി അഗസ്റ്റിന് മറ്റ് മണ്ഡലങ്ങളിൽ പ്രചാരണത്തിന് പോകാൻ കഴിയാത്ത രീതിയിൽ പ്രചാരണം ചൂട് പിടിച്ചിട്ടുണ്ട്. കോൺഗ്രസ് മണ്ഡലം ഏറ്റെടുത്തതോടെ മത്സരം കടുകട്ടിയായതിനാൽ അദ്ദേഹം മണ്ഡലത്തിൽ തന്നെ കേന്ദ്രീകരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

