പി.ടി. തോമസിെൻറ ചിതാഭസ്മം മൂന്നിന് ഇടുക്കിയിലേക്ക്
text_fieldsതൊടുപുഴ: അന്തരിച്ച കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് പി.ടി. തോമസിെൻറ ചിതാഭസ്മം ജനുവരി മൂന്നിന് ജന്മനാടായ ഉപ്പുതോട്ടിലേക്ക് കൊണ്ടുവരും. മൃതദേഹം രവിപുരം ശ്മശാനത്തിൽ ദഹിപ്പിച്ചശേഷം ചിതാഭസ്മത്തിൽ ഒരു ഭാഗം ഉപ്പുതോട്ടിൽ മാതാവിെൻറ കല്ലറയിൽ സംസ്കരിക്കണമെന്ന പി.ടി. തോമസിെൻറ അന്ത്യാഭിലാഷപ്രകാരമാണിത്. കല്ലറ തുറന്ന് ചിതാഭസ്മം സംസ്കരിക്കാൻ ഇടുക്കി ബിഷപ് അനുമതി നൽകി.
തിങ്കളാഴ്ച രാവിലെ ഏഴിന് പി.ടി. തോമസിെൻറ എറണാകുളം പാലാരിവട്ടത്തെ വീട്ടിൽനിന്ന് പ്രത്യേക വാഹനത്തിൽ ചിതാഭസ്മ പ്രയാണം ആരംഭിക്കും. കുടുംബാംഗങ്ങൾ അനുഗമിക്കും. 11ന് നേര്യമംഗലത്ത് ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യുവിെൻറ നേതൃത്വത്തിൽ ചിതാഭസ്മം ഏറ്റുവാങ്ങും. ആദരവ് അർപ്പിക്കാൻ നേര്യമംഗലം, ഇരുമ്പുപാലം, അടിമാലി, കല്ലാർകുട്ടി, പാറത്തോട്, മുരിക്കാശ്ശേരി എന്നിവിടങ്ങളിൽ പ്രവർത്തകർക്ക് അവസരമുണ്ടാകും. വൈകീട്ട് നാലിന് പ്രയാണം ഉപ്പുതോട്ടിലെത്തും.
മാതാവിെൻറ കല്ലറയിൽ ചിതാഭസ്മം സംസ്കരിച്ച ശേഷം ഉപ്പുതോട് ജങ്ഷനിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സി.പി. മാത്യു അധ്യക്ഷത വഹിക്കും. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.െഎ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ തുടങ്ങിയവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.