Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightവിഷമിക്കേണ്ട......

വിഷമിക്കേണ്ട... പോളിങ് ബൂത്തും സ്ഥാനാർഥി ആരെന്നും അറിയാം

text_fields
bookmark_border
poll cast 2024
cancel

തൊടുപുഴ: വോട്ടർമാർക്ക് തങ്ങളുടെ ബൂത്ത് ഏതാണെന്ന് അറിയാനുള്ള എളുപ്പവഴി ഒരുക്കി ഇലക്ഷൻ കമീഷൻ. electoralsearch.eci.gov.in വെബ്‌സൈറ്റിലൂടെ ഓരോ വോട്ടർമാർക്കും തൊട്ടടുത്തുള്ള ബൂത്തുകള്‍ കണ്ടെത്തി വോട്ട് ചെയ്യാനാകും.

വെബ്‌സൈറ്റില്‍ പ്രവേശിച്ച് പേര്, ജനന തീയതി, ജില്ല, നിയമസഭ മണ്ഡലം എന്നിങ്ങനെ വിവരങ്ങള്‍ നല്‍കിയാല്‍ ബൂത്ത് ഏതെന്ന് അറിയാനാകും. കൂടാതെ വോട്ടര്‍ ഐ.ഡി കാര്‍ഡ് നമ്പര്‍ മാത്രം നല്‍കി സെര്‍ച് ചെയ്ത് പോളിങ് ബൂത്ത് കണ്ടെത്താനുള്ള സംവിധാനവും വെബ്‌സൈറ്റിലുണ്ട്. വോട്ടര്‍ ഐ.ഡിക്കൊപ്പം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ നല്‍കി ഒ.ടി.പി നൽകിയാലും വിവരം ലഭ്യമാകും.

മൂന്ന് രീതിയിലൂടെയും പോളിങ് ബൂത്ത് കണ്ടെത്തുമ്പോഴും ഫലം ലഭിക്കാന്‍ സ്‌ക്രീനില്‍ കാണിക്കുന്ന കോഡ് കൃത്യമായി നല്‍കണം. പോളിങ് ബൂത്ത് കണ്ടെത്തിയാല്‍ ഗൂഗിള്‍ മാപ്പ് വഴി ബൂത്തിന്റെ ലൊക്കേഷന്‍ മനസ്സിലാക്കാം. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമില്‍ വരുന്ന വോട്ടർ ഹെൽപ് ലൈൻ ആപ് വഴിയും ഹെല്‍പ്‌ലൈന്‍ നമ്പറായ 1950ല്‍ ബന്ധപ്പെട്ടാലും പോളിങ് ബൂത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെക്കുറിച്ച്‌ കൂടുതൽ അറിയാനുള്ള മൊബൈൽ ആപ്ലിക്കേഷനാണ് ‘നോ യുവര്‍ കാൻഡിഡേറ്റ് (കെ.വൈ.സി) ആപ്ലിക്കേഷൻ’. അതത് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ, നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയത്തെ അവരുടെ പശ്ചാത്തലം, സത്യവാങ്മൂലം എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയാൻ വോട്ടർമാർക്ക് ഉപയോഗിക്കുന്ന ഉപഭോക്തൃ സൗഹൃദ മൊബൈൽ ആപ്പാണ് കെ.വൈ.സി. വോട്ടർമാർക്ക് സ്ഥാനാർഥികളുടെ പേരുകൾ ഉപയോഗിച്ച് ആപ്ലിക്കേഷനിൽനിന്നും വിവരങ്ങൾ മനസ്സിലാക്കാനാകും.

സ്ഥാനാർഥികൾ ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളും കേസിന്റെ നിലവിലെ സ്ഥിതിയും ആപ്ലിക്കേഷനിലൂടെ അറിയാം. ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok sabha elections 2024
News Summary - Lok sabha elections 2024
Next Story