Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊമ്മൻകുത്ത്...

തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിലെ നവീകരണജോലികൾ ഇഴയുന്നു

text_fields
bookmark_border
tourist
cancel
camera_alt

ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടം

വണ്ണപ്പുറം: തൊമ്മൻകുത്ത് വിനോദസഞ്ചാര സേന്ദ്രത്തിലെ നവീകരണ ജോലികൾ ഇഴയുന്നതായി ആക്ഷേപം. ടൂറിസ്റ്റ് കേന്ദ്രത്തിലെ ഏറുമാടം തകർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പുനർനിർമിക്കാൻ നടപടിയില്ല. കോവിഡിനെ തുടർന്ന് ടൂറിസ്റ്റ് കേന്ദ്രം അടഞ്ഞുകിടന്ന കാലത്താണ് ഏറുമാടം തകർന്നതെന്ന് നാടുകാർ പറയുന്നു. ഏറുമാടത്തിന്‍റെ അടിവശമാണ് തകർന്നത്. ഏറുമാടത്തിന് അഞ്ച് വർഷത്തിലധികം പഴക്കമുണ്ടെന്നാണ് വനപാലകർ പറയുന്നത്.

കൂടാതെ ഏഴുനില കുത്തിന് മുകളിൽ സ്ഥാപിച്ച വ്യൂ പോയന്‍റും തകർന്നു. മഴക്കാലമായാൽ എഴുനില കുത്തിലേക്ക് പോകുന്ന ഭാഗത്ത് തോടിന് മുകളിലായി പാലം നിർമിച്ചിരുന്നു. മഴക്കാലത്ത് ജനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റുന്ന രീതിയിലുള്ള മനോഹരമായ നടപ്പാലമായിരു ഇത്. അതും ഇപ്പോൾ തകർന്ന് കിടക്കുകയാണ്. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന മുള്ളുകമ്പി മാറ്റി പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഇതിന്‍റെ പണി പൂർത്തീകരിച്ചിട്ടില്ല.

ഇക്കോ ഷോപ് തുടങ്ങിയെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ലെന്ന പരാതിയുമുണ്ട്. 15 ഗെയ്ഡുകൾ ഉണ്ടായിരുന്നത് പത്തായി കുറച്ചു. അഞ്ച് വർഷമായി ഇവർക്ക് യൂനിഫോം ലഭിച്ചിട്ടെന്നാണ് ഗെയിഡുകൾ പറയുന്നത്. ഫണ്ടുകൾ അനുവദിച്ചിട്ടും പണികൾ പൂർത്തീകരിക്കാൻ വനം വകുപ്പ് നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 40 രൂപ മുതിർന്നവർക്കും 20 രൂപ കുട്ടികൾക്കും പ്രവേശന ഫീസായി ഈടാക്കിയിട്ടും അതിനാവശ്യമായ സജ്ജീകരണങ്ങൾ ഇവിടെയില്ലെന്ന് സഞ്ചാരികൾ പറയുന്നു. എന്നാൽ, ടൂറിസ്റ്റ് കേന്ദ്രത്തിലെ ബാക്കി പണികൾ ഉടൻ പൂർത്തീകരിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RenovationThommankuth Tourist Center
News Summary - The renovation work at Thommankuth Tourist Center
Next Story