Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുരുകൻപാറയിലെ പകൽവീട്...

മുരുകൻപാറയിലെ പകൽവീട് മാലിന്യവീടായി

text_fields
bookmark_border
മുരുകൻപാറയിലെ പകൽവീട് മാലിന്യവീടായി
cancel
camera_alt

കോമ്പയാറ്റിലെ പകൽവീട്ടിലെ മാലിന്യനിക്ഷേപം

നെടുങ്കണ്ടം: മുരുകൻപാറയിലെ പകൽവീട് മാലിന്യ സംഭരണ കേന്ദ്രമാക്കിയതിൽ വ്യാപക പ്രതിഷേധം. നെടുങ്കണ്ടം പഞ്ചായത്ത് 13ാം വാർഡിലെ കോമ്പയാറ്റിൽ നിർമിച്ച വൃദ്ധജനങ്ങളുടെ പകൽവീടാണ് മാലിന്യസംഭരണ കേന്ദ്രമാക്കിയത്.വാർഡിലെ മുഴുവൻ മാലിന്യവും ഇവിടെയാണ് സംഭരിക്കുന്നത്. ചാക്കിൽ മാലിന്യം കെട്ടിയിട്ടിരിക്കുകയാണ്. ഇതോടെ കെട്ടിടം സംരക്ഷണമില്ലാതെ നാശത്തിന്‍റെ വക്കിലായി.

മാലിന്യക്കൂമ്പാരം മൂലം പരിസരമാകെ കൊതുകും ഈച്ചയും പെരുകിയതോടെ പ്രദേശവാസികൾക്കും വിനയായി. പഞ്ചായത്തിലെ ഹരിതകർമ സേന ശേഖരിക്കുന്ന മാലിന്യമാണ് ഇവിടെ സംഭരിക്കുന്നത്.2019ൽ പിരിവെടുത്ത് വാങ്ങിയ അഞ്ച് സെന്‍റിൽ 1,20,000 രൂപ മുടക്കി നിർമിച്ചതാണിത്. ഇടുക്കി എം.പി ഡീൻ കുര്യാക്കോസാണ് ഉദ്ഘാടനം ചെയ്തത്.

സീനിയർ സിറ്റീസൺകാരെ കൂടി സംരക്ഷിക്കാനായി സായംപ്രഭ ഹോം ആക്കി അപ്ഗ്രേഡ് ചെയ്യാൻ നീക്കം നടത്തിയിരുന്നു. അപ്പോഴേക്കും പഞ്ചായത്ത് ഭരണസമിതി മാറി. ഇതിനിടെ വീടില്ലാത്ത ഒരാളെ മാസങ്ങളോളം ഇവിടെ താമസിപ്പിച്ചിരുന്നു. പിന്നീട് പരാതി ഏറിയതോടെ പഞ്ചായത്ത് ഭരണസമിതി ഇവരെ ഇവിടെനിന്ന് മാറ്റിത്താമസിപ്പിക്കുകയായിരുന്നു. മൂന്നുലക്ഷത്തിലധികം രൂപയുടെ ഫർണിച്ചർ കെട്ടിടത്തിനുള്ളിൽ നശിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nedumkandampakalveeduMuruganpara
News Summary - The pakalveedu in Muruganpara has become a garbage house
Next Story