Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅഞ്ച് തവണ ടെൻഡർ;...

അഞ്ച് തവണ ടെൻഡർ; യാഥാർഥ്യമാകാതെ കാഞ്ഞാര്‍ നടപ്പാലം

text_fields
bookmark_border
Kanjar bridge
cancel
camera_alt

കാഞ്ഞാർ പാലം

കാഞ്ഞാർ: കാഞ്ഞാർ പാലത്തിന് നടപ്പാത നിർമിക്കാൻ ടെൻഡർ വിളിച്ചിട്ടും ആരും പങ്കെടുത്തില്ല. ഒന്നല്ല അഞ്ച് തവണ ടെൻഡർ വിളിച്ചിട്ടും ഒരാൾ പോലും പങ്കെടുക്കാതെ വന്നതോടെ പാലത്തിനായുള്ള കാത്തിരിപ്പ് നീളുകയാണ്. നിലവിലെ പ്ലാൻ പ്രകാരം മൂന്ന് കോടി അറുപത്തിരണ്ട് ലക്ഷം രൂപക്ക് നടപ്പാലം നിർമിക്കാൻ കഴിയില്ലെന്നാണ് കരാറുകാർ പറയുന്നത്.

തുകയിൽ മാറ്റം വരുത്താതെ പ്ലാനിൽ മാറ്റം വരുത്താനുള്ള ആലോചനയിലാണ് പി.ഡബ്ല്യൂ.ഡി പാലം വിഭാഗം. പാലത്തിന് നടപ്പാത ഉടൻ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പാലത്തിന് വേണ്ടത്ര ശേഷിയില്ലാത്തതിനാൽ പാലത്തിനോട് ചേർത്ത് നടപ്പാലം സ്ഥാപിക്കാൻ കഴിയില്ല. പുഴയിലും കരയിലും തൂണുകൾ സ്ഥാപിച്ച് വേണം നിർമിക്കാൻ. നടപ്പാലം നിർമിക്കാൻ മൂന്ന് കോടി അറുപത്തിരണ്ട് കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. എന്നാൽ അത് സാധ്യമല്ലാത്തതിനാൽ പുതിയ എസ്റ്റിമേറ്റ് തയാറാക്കും.

പാലം നിർമിക്കാൻ അനുമതിയായതിനെത്തുടർന്ന് പുഴയിലെ ഉൾപ്പടെ മണ്ണിന്‍റെ ഘടന പരിശോധിച്ചിരുന്നു. എന്നാൽ പുഴയിലെ ഒഴുക്കും മണ്ണിന്‍റെ ഘടനയിലെ മാറ്റവും മൂലം നിസാരമായ രീതിയിൽ നടപ്പാത നിർമിക്കാൻ കഴിയില്ലെന്ന് കണ്ടെത്തി. അതിനാൽ വീണ്ടും പ്ലാനിൽ മാറ്റം വരുത്തിയാണ് പുതിയ ടെൻഡർ ഇട്ടത്.

തൊടുപുഴ-പുളിയന്‍മല റോഡിലെ പ്രധാന പാലമാണ് കാഞ്ഞാര്‍ പാലം. പാലത്തിന്റെ വീതിക്കുറവും വാഹനങ്ങളുടെ തിരക്കും മൂലം പാലത്തിലൂടെയുള്ള യാത്ര ദുര്‍ഘടമാണ്. തുടര്‍ന്നാണ് നടപ്പാത വേണമെന്ന ആവശ്യം ഉയര്‍ന്നത്. 2.55 മീറ്റർ വീതിയിലും 72 മീറ്റർ നീളത്തിലുമാണ് നടപ്പാത നിർമിക്കുക.

ടൂറിസം മേഖലയായ വാഗമണ്‍, മൂന്നാര്‍ മേഖകളിലേക്കും ജില്ല ആസ്ഥാനത്തേക്കും യാത്ര ചെയ്യുന്നതിന് ഉപയോഗിക്കുന്ന പ്രധാന പാതയാണിത്. ഈ റോഡിന്റെ ഭാഗമായതും വാഗമണിലേക്ക് പോകുന്നതുമായ അശോകക്കവല-മൂലമറ്റം-കോട്ടമല റോഡിന് 6.80 കോടി രൂപ അനുവദിച്ചിരുന്നു. കാഞ്ഞാര്‍ പാലം കൂടെ പൂര്‍ത്തിയാകുന്നതോടെ ഇതുവഴിയുള്ള ഗതാഗതം സുഗമമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bridgeIdukki Newsnot completedGovernment Tenders
News Summary - Tenders held five times; Kanjar bridge not complete
Next Story