തുടരുകയാണ് രോഹെൻറ സ്വപ്നയാത്ര
text_fieldsതൊടുപുഴ: 400 ദിവസമായി രോഹൻ അഗർവാൾ യാത്ര തുടരുകയാണ്. ഒരുവർഷം മുമ്പ് വാരാണസിയിൽനിന്ന് നടന്ന് തുടങ്ങുമ്പോൾ പതിനെട്ടുകാരനായ നാഗ്പൂർ സ്വദേശി രോഹന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. മനുഷ്യനെ അറിയണം.
2020 ആഗസ്റ്റ് മാസം രണ്ടാംവർഷം ബിരുദത്തിനിടെയാണ് രോഹൻ അഗർവാൾ യാത്ര തുടങ്ങിയത്. ഇതുവരെ 15 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചു. ഇപ്പോൾ 400 ദിവസങ്ങൾ പിന്നിട്ടു.
ഗുരുകുല സമ്പ്രദായത്തേക്കുറിച്ച അറിവാണ് രോഹനെ ഇത്തരമൊരു യാത്രക്ക് പ്രേരിപ്പിച്ചത്. കണ്ടും കേട്ടും സഞ്ചരിച്ച ആ പഠനരീതി രോഹനെ ആകർഷിച്ചു. പഠനം താൽക്കാലികമായി നിർത്തിവെച്ച് ബാഗിൽ കുറച്ച് വസ്ത്രങ്ങളും ഫോണും 2500 രൂപയുമായി രോഹൻ തെൻറ സ്വപ്നയാത്രക്കിറങ്ങി. നടന്ന് മടുക്കുേമ്പാൾ വാഹനങ്ങൾക്ക് മുന്നിൽ കൈനീട്ടും. നിർത്തിയാൽ കയറും. കിട്ടിയില്ലെങ്കിൽ നടക്കും. ക്ഷീണം തോന്നുേമ്പാൾ സൗകര്യപ്രദമായ സ്ഥലത്ത് കിടന്നുറങ്ങും.
രണ്ടുമാസം മുമ്പാണ് കേരളത്തിൽ എത്തിയത്. പലജില്ലകളിലും കറങ്ങി. രണ്ടാഴ്ച മുമ്പ് ഇടുക്കിയിലെത്തി. അടിമാലി, മാങ്കുളം, മൂന്നാർ, വട്ടവട, രാമക്കൽമേട്, കട്ടപ്പന, തൊടുപുഴ അങ്ങനെ മിക്ക സ്ഥലങ്ങളും കണ്ടു. സമൂഹമാധ്യമത്തിലൂടെയടക്കം രോഹെൻറ യാത്രയേക്കുറിച്ചറിഞ്ഞ് പലരും ഭക്ഷണവും താമസസൗകര്യവും നൽകുന്നുണ്ട്. ഇതുവരെ കണ്ടതിൽ മനോഹരമായ പ്രദേശം വട്ടവടയാണെന്ന് രോഹൻ പറയുന്നു.
ആകർഷിച്ച സംസ്കാരം തമിഴ്നാടിെൻറയാണ്. ഇന്ത്യ മുഴുവൻ കണ്ടതിനുശേഷം ലൈബീരിയയിൽ പോവുകയാണ് ലക്ഷ്യം.
നാഗ്പൂരിൽ വ്യാപാരം നടത്തുന്ന രമേശിെൻറയും സീമയുടെയും മകനാണ്. യാത്രചെയ്യുന്ന സ്ഥലങ്ങളിലെല്ലാം ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.