Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമഴ: കരുതലോടെ ഇടുക്കി...

മഴ: കരുതലോടെ ഇടുക്കി ജില്ല

text_fields
bookmark_border
heavy rain
cancel
Listen to this Article

തൊടുപുഴ: മഴ ശക്തിപ്പെട്ടതോടെ ജില്ല അതീവ ജാഗ്രതയിൽ. ജില്ലയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ കലക്ടർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. അണക്കെട്ടുകൾക്ക് സമീപം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും നദികളിലെ ജലനിരപ്പ് തുടർച്ചയായി നിരീക്ഷിക്കാനും ഡാം സുരക്ഷ, മൈനർ ഇറിഗേഷൻ എക്സി. എൻജിനീയർമാരെ ചുമതലപ്പെടുത്തി.

മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ ഖനന പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. ആളുകൾ നദി മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. തോട്ടം മേഖലയിൽ ഉരുൾപൊട്ടലിനും മരംവീണും മണ്ണിടിഞ്ഞും മറ്റും അപകടങ്ങൾക്കും സാധ്യതയുള്ളതിനാൽ ഇത്തരം മേഖലകളിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതും നിരോധിച്ചു. ജില്ലയിലെ ഡാമുകളിൽ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. പ്രാദേശികമായ ജല-ടൂറിസം കേന്ദ്രങ്ങൾ, കുളക്കടവുകൾ, പുഴയോരങ്ങൾ, പാറമടകൾ എന്നിവിടങ്ങളിൽ നിയന്ത്രം ഏർപ്പെടുത്തി.

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ മുന്നറിയിപ്പ് നൽകി. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിലൂടെ യാത്രകൾ പരമാവധി ഒഴിവാക്കണം. റവന്യൂ, പൊലീസ് വകുപ്പുകളുടെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്നും ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിൽ രാത്രിയാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ശനിയാഴ്ച റവന്യൂ മന്ത്രി കെ. രാജൻ, ജില്ലയുടെ ചുമതലയുള്ള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. താലൂക്ക്തലത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫിസർമാരെ നിയോഗിച്ചിട്ടുണ്ട്.

കൂടുതൽ മഴ തൊടുപുഴയിൽ

ശനിയാഴ്ചത്തെ മഴയുടെ അടിസ്ഥാനത്തിൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രം തയാറാക്കിയ കണക്കുപ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തൊടുപുഴയിലാണ്: 80.80 മില്ലിമീറ്റർ. ഇടുക്കി 15.60 മില്ലിമീറ്റർ, പീരുമേട് 64, മൂന്നാർ 19.80, മൈാലടുംപാറ 30.20 എന്നിങ്ങനെയാണ് ജില്ലയിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിൽ പെയ്ത മഴയുടെ അളവ്. ഞായറാഴ്ചയും ജില്ലയുടെ പല ഭാഗങ്ങളിലും സാമാന്യം ശക്തമായ മഴ ലഭിച്ചു. എന്നാൽ, നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മാർച്ച് ഒന്നിനും മേയ് 15നുമിടയിൽ ജില്ലയിൽ ലഭിക്കേണ്ട സാധാരണ മഴയുടെ അളവ് 277.70 മില്ലിമീറ്ററാണ്. എന്നാൽ, ഇത്തവണ 548 മില്ലിമീറ്റർ ഇതിനകം ലഭിച്ചുകഴിഞ്ഞു. 97 ശതമാനം കൂടുതലാണിത്.

ഇടുക്കി ഡാമിൽ 37.22 ശതമാനം വെള്ളം

ഇടുക്കി അണക്കെട്ടിൽ നിലവിൽ സംഭരിച്ചിട്ടുള്ളത് 543.29 ദശലക്ഷം ഘനയടി വെള്ളം. ഇത് പൂർണ സംഭരണശേഷിയുടെ 37.22 ശതമാനമാണ്. 2403 അടിയാണ് പൂർണ സംഭരണശേഷി. ഇപ്പോൾ ജലനിരപ്പ് 2339.70അടിയാണ്. കഴിഞ്ഞവർഷം ഇതേസമയം 2333.52 അടിയായിരുന്നു. ദിവസവും 5.42 ദശലക്ഷം ഘനയടി വെള്ളം ഡാമിൽ ഒഴുകിയെത്തുന്നു. മൂലമറ്റത്ത് പ്രതിദിന വൈദ്യുതി ഉൽപാനം 6.45 ദശലക്ഷം യൂനിറ്റാണ്.

മാട്ടുപ്പെട്ടി 1585.40 മീറ്റർ, ആനയിറങ്കൽ 1188 മീറ്റർ, പൊന്മുടി 697.50 മീറ്റർ, കുണ്ടള 1741.50 മീറ്റർ, കല്ലാർകുട്ടി 450.50 മീറ്റർ, ഇരട്ടയാർ 746.60 മീറ്റർ, ലോവർപെരിയാർ 247.30 മീറ്റർ, കല്ലാർ 820 മീറ്റർ എന്നിങ്ങനെയാണ് ജില്ലയിലെ മറ്റ് പ്രധാന ഡാമുകളിലെ നിലവിലെ ജലനിരപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy rains
News Summary - Rainfall: Idukki district with caution
Next Story