Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightPeerumeduchevron_rightപീരുമേട് ടീ കമ്പനി...

പീരുമേട് ടീ കമ്പനി ഉപേക്ഷിച്ചിട്ട് രണ്ട് ദശാബ്ദം

text_fields
bookmark_border
പീരുമേട് ടീ കമ്പനി ഉപേക്ഷിച്ചിട്ട് രണ്ട് ദശാബ്ദം
cancel

കട്ടപ്പന: പീരുമേട് ടീ കമ്പനി ഉടമ ഉപേക്ഷിച്ചുപോയിട്ട് രണ്ട് ദശാബ്ദം. അറ്റകുറ്റപ്പണി നടത്താത്ത ലയങ്ങളിൽ നരകജീവിതവും പേറി അഞ്ഞൂറിലേറെ തൊഴിലാളി കുടുംബങ്ങൾ.

2000 ഡിസംബർ 13നാണ് പീരുമേട് ടീ കമ്പനി ഉടമ ഉപേക്ഷിച്ചുപോയത്. പിന്നീട് ഒരിക്കൽപോലും ഉടമ തോട്ടം സന്ദർശിച്ചിട്ടില്ല. അഞ്ചുവർഷം മുമ്പ് പാട്ടക്കരാറിെൻറ അടിസ്ഥാനത്തിൽ തോട്ടം തുറന്നെങ്കിലും അധികം കഴിയാതെ പാട്ടക്കാരനും തോട്ടം ഉപേക്ഷിച്ച് പോകുകയായിരുന്നു. 21ാം വർഷത്തിലേക്ക് കടക്കുമ്പോൾ കമ്പനിയുടെ മൂന്ന് ഡിവിഷനുകളിലെയും തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിെൻറ കൊടുമുടിയിലാണ്. പൊട്ടിപ്പൊളിഞ്ഞ ലയങ്ങൾ. പട്ടിണി ഇല്ലാതാക്കാൻ പുറത്ത് പണിക്കുപോകുന്ന തൊഴിലാളികൾ. അവരുടെ വരവും കാത്തിരിക്കുന്ന കുഞ്ഞുങ്ങളും പ്രായമായവരും. മഴ പെയ്താൽ കുടയുംചൂടി വീട്ടിലിരിക്കേണ്ട അവസ്ഥ. ഇതൊക്കെയാണ് പീരുമേട് ടീ കമ്പനി തൊഴിലാളികൾ കഴിഞ്ഞ 20വർഷവും അനുഭവിച്ചത്.

ഉടമ ഉപേക്ഷിച്ചുപോയതോടെ യൂനിയനുകൾ ഇടപെട്ട് വീതിച്ചുനൽകിയ ഭാഗത്തുനിന്നുള്ള കൊളുന്തെടുത്ത് വിറ്റാണ് കുടുംബത്തിെൻറ പട്ടിണി മാറ്റുന്നത്. സർക്കാറിെൻറ സൗജന്യ റേഷൻ അരിയാണ് എല്ലാവരുടെയും ആശ്രയം. മരുന്ന് വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമുള്ള പണം കണ്ടെത്താൻ തൊഴിലാളികൾക്ക് കഴിയുന്നില്ല.

ജീവിക്കാൻ മറ്റ് വഴികളില്ലാതെ ഒട്ടേറെ തൊഴിലാളികൾ ഇവിടം ഉപേക്ഷിച്ചുപോയി. വർഷങ്ങളായി ജോലിചെയ്തതിെൻറ ആനുകൂല്യം ലഭ്യമാകാതെ നൂറുകണക്കിന് ആളുകൾ രോഗബാധിതരായി ഇപ്പോഴും ലയങ്ങളിൽ കഴിച്ചുകൂട്ടുന്നു. ചികിത്സക്കുപോലും പണമില്ലാതെ പലതൊഴിലാളികളും മരണത്തിന് കീഴടങ്ങി. ഉടമ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് 2000 ഡിസംബർ 13നാണ് കമ്പനിക്ക് പൂട്ടുവീണത്.

ലോൺട്രി, ചീന്തലാർ എന്നീ തോട്ടങ്ങളിൽ പണിയെടുത്തിരുന്ന നൂറുകണക്കിന് തൊഴിലാളികളുടെ ജീവിതമാണ് അതോടെ നരകതുല്യമായത്. പൂട്ടിയ തോട്ടങ്ങൾ തുറക്കുന്ന കാര്യത്തിൽ സർക്കാർതലത്തിൽ പലതവണ ചർച്ച നടന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യം വിതരണം ചെയ്തശേഷം തോട്ടങ്ങൾ തുറന്നാൽ മതിയെന്നാണ് ട്രേഡ് യൂനിയനുകളുടെ നിലപാട്. എന്നാൽ, അത് അംഗീകരിക്കാൻ മാനേജ്‌മെൻറ് തയാറല്ല.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2014ൽ പാട്ടവ്യവസ്ഥ പ്രകാരം തോട്ടം തുറന്നെങ്കിലും അധികം ആയുസ്സുണ്ടായില്ല. തൊഴിലാളികൾക്ക് കൂലിയും മറ്റ് ആനുകൂല്യങ്ങളും നൽകാനാകാതെ വന്നതോടെ ഒന്നര വർഷത്തിനുശേഷം പാട്ടക്കാരനും തോട്ടം ഉപേക്ഷിച്ചു. ഇതോടെ പീരുമേട് ടീ കമ്പനിക്ക് വീണ്ടും പൂട്ടുവീണു. ഇതിനുശേഷവും പലതവണ ചർച്ച നടന്നു. 2018ൽ നടന്ന ചർച്ചയിൽ തോട്ടം തുറക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല.

എന്നെങ്കിലും ഒരിക്കൽ ഫാക്ടറി തുറക്കുമെന്നും തങ്ങളുടെ ദുരിതം തീരുമെന്നുമാണ് തൊഴിലാളികളുടെ പ്രതീക്ഷ. ഉടമ കമ്പനി ഉപേക്ഷിക്കുമ്പോൾ ഏകദേശം 1300 സ്ഥിരം തൊഴിലാളികളും അത്രയും താൽക്കാലിക തൊഴിലാളികളുമാണ് തോട്ടത്തിൽ ജോലിചെയ്തിരുന്നത്.

ആ സമയത്ത് മൂന്നുവർഷത്തെ ബോണസ്, എട്ടുമാസത്തെ ശമ്പള കുടിശ്ശിക ഉൾപ്പടെ പതിനായിരക്കണക്കിന് രൂപ തൊഴിലാളികൾക്ക് ലഭിക്കാൻ ഉണ്ടായിരുന്നു. അന്ന് ഉണ്ടായിരുന്ന തൊഴിലാളികളിൽ ഭൂരിഭാഗത്തിനും ഇപ്പോൾ പെൻഷൻ പ്രായം കഴിഞ്ഞു. തോട്ടം തുറന്നാൽ ഇവർക്കുള്ള ആനുകൂല്യം നൽകുകയും പുതിയ തൊഴിലാളികളെ കണ്ടെത്തുകയും വേണം.

രണ്ട് പതിറ്റാണ്ട് അനാഥമായിക്കിടന്ന ഫാക്ടറിയും ഉപയോഗക്ഷമമല്ല. ഒരു സംരക്ഷണവുമില്ലാതെ കിടന്ന യന്ത്രങ്ങളിൽ ഒട്ടേറെ ഉപകരണങ്ങൾ മോഷണംപോയി. അവശേഷിക്കുന്ന തുരുമ്പുപിടിച്ച് നശിച്ചു. ബംഗ്ലാവ്, ഓഫിസ്, ക്വാർട്ടേഴ്സ്, ഗ്രൂപ് ഹോസ്പിറ്റൽ തുടങ്ങിയവ ഉൾപ്പെടെ എല്ലാ കെട്ടിടങ്ങളിൽനിന്ന് എടുക്കാവുന്ന വസ്തുക്കളെല്ലാം കവർന്നു. തോട്ടം ഭൂമിയുടെ ചില ഭാഗങ്ങൾ തൊഴിലാളി യൂനിയൻ നേതാക്കളുടെ കൈവശത്തിലാണെന്ന് ആക്ഷേപമുണ്ട്. ചിലർ അത് മറിച്ചുവിറ്റതായും അത്തരം ഭൂമികളിൽ വീട് നിർമിച്ച് കെട്ടിട നമ്പർ സംഘടിപ്പിച്ചതായും സൂചനകളുണ്ട്.

തോട്ടം ഇങ്ങനെ അന്യാധീനപ്പെടുമ്പോൾ മുതലാളി തിരിഞ്ഞുനോക്കുന്നില്ല. സർക്കാറാകട്ടെ നടപടി സ്വീകരിക്കുന്നുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Peermedu Tea Company
Next Story