വേനൽച്ചൂട്; ഒഴുക്ക് നിലച്ച് നദികൾ
text_fieldsപീരുമേട്: വേനൽച്ചൂടിൽ ഹൈറേഞ്ചിലെ നദികൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ വറ്റിവരണ്ടു. നദികൾ, അരുവികൾ, കിണറുകൾ എന്നിവയെല്ലാം വരണ്ടുകഴിഞ്ഞു. പ്രധാന നദികളായ അഴുതയാർ, പെരിയാർ, ഏലപ്പാറയിലെ പുഴ എന്നിവയിലെ നീരൊഴുക്ക് നിലച്ചു. ഈ നദികളിലെ വെള്ളം ഇടുക്കി അണക്കെട്ടിലാണ് എത്തിയിരുന്നത്. അഴുതയാറിലെ ജലം പീരുമേട്ടിൽ ചെക്ക്ഡാം നിർമിച്ച് മൂന്ന് കിലോമീറ്റർ ദൂരമുള്ള ടണൽ വഴി പെരിയാറ്റിലും പെരിയാറ്റിലെ വെള്ളം ഉപ്പുതറ വഴിയും എലപ്പാറയിലെ പുഴയിലെ ജലം ചപ്പാത്തിലെത്തി പെരിയാറ്റിലും എത്തി ഇടുക്കി അണക്കെട്ടിൽ എത്തുകയാണ്.
മൂന്ന് നദികളിൽനിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതോടെ ഇടുക്കി അണക്കെട്ടിൽ എത്തുന്ന വെള്ളവും നിലച്ചു. ഇതോടൊപ്പം നദികളിൽനിന്ന് വെള്ളം ശേഖരിച്ച് ഏലം ഉൾപ്പെടെ കൃഷി ചെയ്തിരുന്നവരും ജലസേചന സൗകര്യമില്ലാതെ പ്രതിസന്ധിയിലായി. പീരുമേട് മേഖലയിൽ കഴിഞ്ഞ നവംബറിലാണ് ആവസാനമായി മഴ ലഭിച്ചത്. തുടച്ചയായ നാലുമാസം മഴ ലഭിക്കാതെ വേനൽച്ചൂടിൽ കൃഷിവിളകൾ കരിഞ്ഞുണങ്ങുകയാണ്. പുഴകൾ വറ്റിവരണ്ടതോടെ സമീപത്തെ കിണറുകളും വറ്റിവരണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.