Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightതൈപ്പൊങ്കലിനെ...

തൈപ്പൊങ്കലിനെ വരവേല്‍ക്കാന്‍ തമിഴ് ജനത ഒരുങ്ങി

text_fields
bookmark_border
തൈപ്പൊങ്കലിനെ വരവേല്‍ക്കാന്‍ തമിഴ് ജനത ഒരുങ്ങി
cancel
camera_alt

പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി

വില്‍പനക്കെത്തിയ കരിമ്പ്

നെടുങ്കണ്ടം: മാട്ടുപൊങ്കലിന് മുന്നോടിയായുള്ള തൈപ്പൊങ്കല്‍ തമിഴ് ജനത തിങ്കളാഴ്ച ആഘോഷിക്കും. നേര്‍ച്ചസദ്യ നടത്തിയും അനുഷ്ഠാനങ്ങളാലുമാണ് തൈപ്പൊങ്കലിനെ എതിരേല്‍ക്കുന്നത്. ആര്യവേപ്പില, മാവില, കറ്റാര്‍ വാഴയില തുടങ്ങിയവ ഒരുമിച്ച് കെട്ടി പൂജാമുറിയിലും മറ്റും സൂക്ഷിക്കും. കാപ്പുകെട്ടോടെയാണ് പൊങ്കല്‍ ആഘോഷത്തിന് തുടക്കം.

വീട്ടിനുള്ളിലെ പാഴ് വസ്തുക്കളും പഴയ തുണികളും മറ്റും കത്തിച്ചു കളയുക, പരിസരം വൃത്തിയാക്കുക, ചായം പൂശുക എന്നിവക്ക് ശേഷം വീടിന്റെ മൂന്‍ഭാഗത്തോ പൂജാ മുറിയിലോ കാപ്പു കെട്ടും. പുലര്‍ച്ചെ ഉണര്‍ന്ന് കുളി കഴിഞ്ഞ് ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ഥനയും വഴിപാടും നടത്തും. തുടര്‍ന്ന് വീട്ടില്‍ പച്ചക്കറി ഉപയോഗിച്ച് ഭക്ഷണങ്ങളും പൊങ്കല്‍ പായസവും തയാറാക്കും. ബന്ധുമിത്രാദികളും ഒത്തുചേരും. ഇവര്‍ക്ക് കരിമ്പും മധുര പലഹാരങ്ങളും വിതരണം ചെയ്യും. ഹിന്ദു വിശ്വാസ പ്രകാരം മനുഷ്യന്റെ ജന്മദിനമായി തൈപ്പൊങ്കലും മാടുകളുടെ ജന്മദിനമായി മാട്ടുപൊങ്കലും കൊണ്ടാടുന്നു. അന്ന് മാടുകളെ കുളിപ്പിച്ച് പൊട്ടുകുത്തി കൊമ്പുകളില്‍ ചായം പൂശി മാലയണിയിക്കും. തൊഴുത്തുകളും വൃത്തിയാക്കും. തുടര്‍ന്ന് മാടുകള്‍ക്ക് കരിമ്പ് നല്‍കും. ചെന്നൈയിലും സമീപത്തും കാപ്പുകെട്ട്, തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍ എന്നിവക്കു പുറമെ കാണുംപൊങ്കല്‍ എന്ന ചടങ്ങും ആചരിക്കും. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ ഭവനങ്ങളിലും സന്ദര്‍ശനം നടത്തുകയാണ് കാണുംപൊങ്കല്‍.

സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ കഴിയുന്ന തമിഴ് ജനവിഭാഗം പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് തമിഴ്‌നാട്ടിലേക്ക് പോയി. തമിഴ്‌നാട്ടിലെ തേനി, മധുര, ദിണ്ഡിഗല്‍, കമ്പം പ്രദേശങ്ങളില്‍ മൂന്നു ദിവസമായാണ് പൊങ്കല്‍ ആചരിക്കുന്നത്. േകരളത്തിലുള്ളവരും ആഘോഷങ്ങള്‍ക്ക് മുടക്കം വരുത്താറില്ല. ഇടുക്കി ജില്ലയിലെ മൂന്നാര്‍, പൂപ്പാറ, ശാന്തന്‍പാറ, ഉടുമ്പന്‍ചോല, കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലാണ് തമിഴര്‍ എറ്റവും കൂടുതലുള്ളത്. പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് മധുരം പകരാന്‍ ലോഡ് കണക്കിന് കരിമ്പ് ആഴ്ചകളായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് വില്‍പ്പന പൊടി പൊടിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TamilnadThaipongal
News Summary - Tamil people are ready to welcome Thaipongal
Next Story