Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightമുട്ടം പൊലീസ്...

മുട്ടം പൊലീസ് സ്റ്റേഷന് ഐ.എസ്.ഒ: പൊതുജനക്കൂട്ടായ്മക്കുള്ള അംഗീകാരം

text_fields
bookmark_border
മുട്ടം പൊലീസ് സ്റ്റേഷന് ഐ.എസ്.ഒ: പൊതുജനക്കൂട്ടായ്മക്കുള്ള അംഗീകാരം
cancel
മുട്ടം: മുട്ടം പൊലീസ് സ്റ്റേഷെൻറ ഐ.എസ്.ഒ അംഗീകാരത്തിന് പിന്നിൽ പൊതുജന പങ്കാളിത്തവും. സ്്റ്റേഷനും പരിസരവും മനോഹരമാക്കാൻ ലക്ഷക്കണക്കിന് രൂപയാണ് പൊതുജനങ്ങൾ ചെലവഴിച്ചത്. സർക്കാറിൽനിന്ന് കെട്ടിടം നിർമിക്കാനാവശ്യമായ പണം മാത്രമാണ് ലഭിച്ചത്. സ്്റ്റേഷൻ കെട്ടിടത്തിന് അകത്തെ മുഴുവൻ ഫർണിച്ചറുകളും നൽകിയത് പ്രദേശത്തെ ഫർണിച്ചർ വ്യാപാരികളും വ്യവസായികളുമാണ്. സ്്റ്റേഷന് പുറത്ത് ടൈലുകൾ പാകിയതും കമാനവും വിശ്രമകേന്ദ്രവും കുട്ടികളുടെ പാർക്കും നിർമിച്ചത് ബാങ്കുകളുടെയും പൊതുജനത്തിെൻറയും സഹായത്താലാണ്.

ആയുഷ്‌ഗ്രാം പദ്ധതി, ആയുർവേദ വകുപ്പ്,ഔഷധി എന്നിവയുടെ നേതൃത്വത്തിൽ ഔഷധ ഉദ്യാനം കൂടി ആയതോടെ മുട്ടത്തെ സ്്റ്റേഷൻ മനോഹരമായി. സ്്റ്റേഷൻ ഹൗസ് ഓഫിസർ വി. ശിവകുമാറിെൻറ അനുമതിയോടെ എസ്.ഐ പി.കെ. ഷാജഹാനാണ് സ്്റ്റേഷെൻറ മുഖഛായ മാറ്റുന്നതിൽ മുഖ്യപങ്ക് വഹിച്ചത്.

പൊലീസിെൻറ ഫലപ്രദമായ പ്രവർത്തനങ്ങൾ, കളർകോഡ് പ്രകാരം ക്രമീകരിച്ച ഫയൽ റൂം, തൊണ്ടി മുതലുകളിലും വാഹനങ്ങളിലുമുള്ള ക്യു.ആർ. കോഡ് പതിപ്പിച്ചുള്ള സംവിധാനം, അടിസ്ഥാന സൗകര്യങ്ങൾ, പൊതുജന സൗഹൃദ അന്തരീക്ഷം, ഹരിതചട്ടപാലനം, ആകർഷകവും സൗഹൃദപരവുമായ സ്റ്റേഷൻ പരിസരം എന്നിവയെല്ലാം സംയോജിച്ചതോടെയാണ് മുട്ടം സ്്റ്റേഷനെ തേടി ഐ.എസ്.ഒ അംഗീകാരം എത്തിയത്. കൊച്ചി റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത ചൊവ്വാഴ്ച രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ഐ.എസ്.ഒ സർട്ടിഫിക്കറ്റ് സമ്മാനിക്കും. ജില്ല പൊലീസ് മേധാവി ആർ. കറുപ്പ സാമി, പഞ്ചായത്ത് പ്രസിഡൻറ് ഷൈജ ജോമോൻ എന്നിവർ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isoMuttam Police Station
News Summary - Muttam Police Station ISO: Public Recognition
Next Story