Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightമലങ്കര അണക്കെട്ടിൽ...

മലങ്കര അണക്കെട്ടിൽ ഷട്ടർ അറ്റകുറ്റപ്പണി; പത്ത് പഞ്ചായത്തുകളിൽ കുടിവെള്ളം മുടങ്ങും

text_fields
bookmark_border
മലങ്കര അണക്കെട്ടിൽ ഷട്ടർ അറ്റകുറ്റപ്പണി; പത്ത് പഞ്ചായത്തുകളിൽ കുടിവെള്ളം മുടങ്ങും
cancel
camera_alt

ആറ് ഷട്ടറുകളും തുറന്ന മലങ്കര ഡാം

മുട്ടം: മലങ്കര അണക്കെട്ടിൽ ഷട്ടർ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മലങ്കര ജലാശയത്തെ ആശ്രയിക്കുന്ന പത്ത് പഞ്ചായത്തുകളിൽ രണ്ട് ആഴ്ചയിലധികം കുടിവെള്ള വിതരണം മുടങ്ങും.മുട്ടം, കരിംകുന്നം, കുടയത്തൂർ, വെള്ളിയാമറ്റം, അലക്കോട്, വണ്ണപ്പുറം, ഉടുമ്പന്നൂർ, കോടിക്കുളം, കരിമണ്ണൂർ, അറക്കുളം പഞ്ചായത്തുകളിലാണ് ബുധനാഴ്ച മുതൽ കുടിവെള്ളം മുടങ്ങുക. മലങ്കര ഡാമിന്‍റെ ഷട്ടറുകളുടെ അറ്റകുറ്റപ്പണി നടത്താൻ ജലനിരപ്പ് താഴ്ത്തുന്നത് മൂലമാണ് കുടിവെള്ളം പമ്പ് ചെയ്യാൻ സാധിക്കാതെ വരുന്നത്.

കുടിവെള്ള ടാങ്കുകൾ എല്ലാം സ്ഥിതി ചെയ്യുന്നത് ജലാശയത്തിലോ ജലാശയത്തിന്‍റെ തീരത്തോ ആണ്. ജലനിരപ്പ് താഴുന്നതോടെ പമ്പിങ് നടക്കാതെ വരും.ഡാമിലെ ജലനിരപ്പ് 36.70 മീറ്ററിൽ എത്തിച്ചാൽ മാത്രമേ ഷട്ടറുകൾ താഴ്ത്തി റബർ സീൽ സ്ഥാപിക്കാൻ കഴിയൂ. പെയിന്‍റിങ് നടത്തുകയും വേണം. ഇതിനെല്ലാമായി 10 ദിവസം വേണ്ടിവരുമെന്നാണ് എം.വി.ഐ.പി അധികൃതർപറയുന്നത്.

ഷട്ടറുകൾ ഉയർത്തി ജലം ഒഴുക്കിത്തുടങ്ങി

ചൊവ്വാഴ്ച മുതൽ ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. ജലനിരപ്പ് 36.70 മീറ്ററിൽ എത്തുമ്പോൾ അറ്റകുറ്റപ്പണി ആരംഭിക്കും. അറ്റകുറ്റപ്പണിക്കുശേഷം ജലനിരപ്പ് ഉയർത്താനും ദിവസങ്ങൾ വേണ്ടിവരും. മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനത്തെയും മഴയെയും ആശ്രയിച്ചാണ് മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഉയരുക. ഇതുകൂടി ആകുമ്പോൾ ആകെ 17 ദിവസം ഡാമിലെ ജലനിരപ്പ് താഴ്ന്ന് നിൽക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് എം.വി.ഐ.പി അധികൃതർ തന്നെ പറയുന്നു.

റബർ സീൽ മാറ്റിയിെല്ലങ്കിൽ ഡാമിലെ ഷട്ടർ തുരുമ്പ് എടുക്കുകയും ഇതുവഴി ചോർച്ച ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ ഈ പ്രവൃത്തികൾ എത്രയും വേഗത്തിൽ ചെയ്തുതീർക്കേണ്ടത് അത്യാവശ്യമാണ്. മലങ്കര ഡാമിലെ റേഡിയൽ ഷട്ടറുകളുടെ വയർ റോപ് ജൂണിൽ മാറ്റി സ്ഥാപിച്ചിരുന്നു. അധിക ദിവസം ജലനിരപ്പ് താഴ്ത്തി നിർത്താൻ കഴിയാത്തതിനാലാണ് ഘട്ടം ഘട്ടമായി അറ്റകുറ്റപ്പണി നടത്തിവരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drinking waterMalankara damMuttam
News Summary - Malankara dam shutter repair; Drinking water will be cut off in ten panchayaths
Next Story