Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightചികിത്സ വൈകിയെന്ന്​;...

ചികിത്സ വൈകിയെന്ന്​; ഡോക്ടർമാരെയും ജീവനക്കാരെയും മർദിച്ചതായി പരാതി

text_fields
bookmark_border
Two groups clashed in Badiadukka
cancel

മൂന്നാർ: ചികിത്സ വൈകിയെന്നാരോപിച്ച് രോഗിക്കൊപ്പമുണ്ടായിരുന്നവർ ഡോക്ടർമാരെയും ജീവനക്കാരെയും മർദിച്ചതായി പരാതി. സംഭവത്തിൽ ദേവികുളം കോളനി നിവാസികളായ നാലുപേർക്കെതിരെ ​െപാലീസ് കേസെടുത്തു.

ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെ ഡോ. ജെ.എസ്. ബ്രായാൻ, ഡോ. എൻ. ജയകൃഷ്ണൻ, ജീവനക്കാരായ പി. ജയ, എസ്. ദിനേശ്, സുന്ദർ എന്നിവർക്കാണ് മർദനമേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. ദേവികുളം കോളനി സ്വദേശി റെഗ്ലൻറിനെ (75) വയറുവേദനയുമായി നാലുപേർ ആശുപത്രിയിലെത്തിച്ചു.

എന്നാൽ, 40 മിനിറ്റ് കഴിഞ്ഞിട്ടും ആരും രോഗിയെ പരിശോധിക്കാനെത്തിയില്ലെന്നാരോപിച്ചാണ് പ്രതികൾ ഡോക്ടർമാരടക്കമുള്ളവരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത്. സംഭവശേഷം പ്രതികൾ രോഗിയുമായി തിരികെപ്പോയി അടിമാലി താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുകൂട്ടരും നൽകിയ പരാതിയിൽ മൂന്നാർ ​പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack against doctorsTreatment Delaymunnar
News Summary - Treatment delayed; Complaint of harassment of doctors and staff
Next Story