Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightറേഷൻകടക്കുനേരെ വീണ്ടും...

റേഷൻകടക്കുനേരെ വീണ്ടും പടയപ്പ

text_fields
bookmark_border
Padayappa Elephant
cancel

മൂന്നാർ: റേഷൻകടക്കുനേരെ പടയപ്പയുടെ ആക്രമണം വീണ്ടും. രണ്ടാഴ്ചമുമ്പ് തകർത്ത ദേവികളം ലോക് ഹാർട്ട് എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ കടക്കു നേരെയായിരുന്നു ഇന്നലത്തെ ആക്രമണവും. മേൽക്കൂര തകർത്ത് നാലുചാക്ക് അരിയാണ് വെള്ളിയാഴ്ച പുറത്തെടുത്തിട്ട് കാട്ടാന ഭക്ഷിച്ചത്. പുലർച്ച മൂന്നുമണിയോടെയാണ് തൊഴിലാളി ലയങ്ങൾക്ക് സമീപം ആന എത്തിയത്. മറ്റ് നാശനഷ്ടങ്ങളൊന്നും വരുത്താതെ നേരെ റേഷൻകട ലക്ഷ്യമാക്കി എത്തുകയായിരുന്നു.

വന്നപാടെ കടയുടെ മേൽക്കൂര ഷീറ്റുകൾ തകർത്തു. തുടർന്ന് അതുവഴി തുമ്പിക്കൈ അകത്തിട്ടാണ് ചാക്കുകൾ വലിച്ച് പുറത്തിട്ടത്. ശബ്ദംകേട്ട് കടയുടമ ജയറാമും സമീപവാസികളും ഉണർന്ന് ഒച്ചവെച്ചെങ്കിലും നാലുചാക്ക് അരിയും തിന്നും ചവിട്ടി നശിപ്പിച്ചുമായിരുന്നു കൊമ്പന്റെ മടക്കം. ഇത് അഞ്ചാം തവണയാണ് ജയറാമിന്റെ റേഷൻകടക്കുനേരെ കാട്ടാനകളുടെ ആക്രമണമുണ്ടാവുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantRation shopPadayappaAttack
News Summary - Padayappa again towards the ration Shop
Next Story