Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightഒരുവർഷം മുമ്പ്...

ഒരുവർഷം മുമ്പ് ആക്രമിക്കപ്പെട്ടയാൾക്ക് വീണ്ടും വെട്ടേറ്റു

text_fields
bookmark_border
ഒരുവർഷം മുമ്പ് ആക്രമിക്കപ്പെട്ടയാൾക്ക് വീണ്ടും വെട്ടേറ്റു
cancel
camera_alt

വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന മുത്തുസ്വാമി

മറയൂർ: ഒരുവർഷം മുമ്പ് വെട്ടിപ്പരിക്കേൽപിച്ച ആളെ വീണ്ടും വെട്ടി. കുളിച്ചിവയൽ നാക്കുപെട്ടി ആദിവാസി കുടിയിലെ മുത്തുസ്വാമിക്കാണ്(49) ഇതേ കുടിയിലെ താമസക്കാരനായ ലവന്‍റെ വെട്ടേറ്റത്. കഴിഞ്ഞവർഷം ജനുവരി ഒന്നിന് പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മുത്തുസ്വാമിയെ ലവൻ വെട്ടിയിരുന്നു.

ദിവസങ്ങൾക്കകം പ്രതി അറസ്റ്റിലാകുകയും ചെയ്തു. മുത്തുസ്വാമി കോട്ടയം മെഡിക്കൽ കോളജിൽ ദിവസങ്ങൾ നീണ്ട ചികിത്സക്കുശേഷം കുടിയിൽ എത്തി. ലവനും ജാമ്യത്തിലിറങ്ങി. ഇതിനിടയിലാണ് ഞായറാഴ്ച രാവിലെ രണ്ടുപേരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ലവൻ വാക്കത്തികൊണ്ട് മുത്തുസ്വാമിയെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തത്.

സമീപവാസികൾ അറിയിച്ചതിനെത്തുടർന്ന് കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. മോഹൻദാസ് പൊലീസ് സഹായത്തോടെ മുത്തുസ്വാമിയെ മറയൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സക്കുശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതി ലവൻ ഒളിവിലാണ്. മറയൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ പി.ടി. ബിജോയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hacked
News Summary - Man hacked again after year
Next Story