തേനിയിലെ കൃഷിയിടത്തിൽ അപകടകാരിയായ ആന വീണ്ടും
text_fieldsകുമളി: തേനി ജില്ലയിലെ കൃഷിയിടങ്ങളിലേക്ക് വനമേഖലയിൽനിന്ന് ആനകളിറങ്ങുന്നത് കർഷകരെ ഭീതിയിലാക്കി. മുമ്പ്, വിവിധ കൃഷിയിടങ്ങളിലായി കാവൽക്കാരെയും കർഷകരെയും ആക്രമിച്ച് കൊലപ്പെടുത്തിയ ആനയുടെ സാന്നിധ്യമാണ് കർഷകരെ ഭീതിയിലാക്കുന്നത്.
തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂർ, തേവാരം, കോമ്പ, മേഖലകൾക്ക് ചുറ്റുമുള്ള വനമേഖലയിൽനിന്നാണ് ആനകൾ പ്രദേശത്തെ കൃഷിയിടങ്ങളിലിറങ്ങുന്നത്. പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്നുകിടക്കുന്ന തമിഴ്നാട് അതിർത്തിയിലെ വനമേഖലയാണ് മേഘമല വന്യജീവി സങ്കേതം.
മോഴയും കുട്ടിക്കൊമ്പനും ഉൾെപ്പടെ ആനകളാണ് പതിവായി കൃഷിയിടങ്ങളിലിറങ്ങുന്നത്. തെങ്ങ്, വാഴ, മറ്റ് കൃഷികൾ എന്നിവയെല്ലാം ആനകൾ നശിപ്പിക്കുന്നു. ഇതിനകം കൃഷിയിടത്തിലിറങ്ങിയ ആനകളുടെ ആക്രമണത്തിൽ 10 പേരാണ് തേനി ജില്ലയിൽ മാത്രം മരിച്ചത്.
അപകടകാരിയായ ആനയെ പിടികൂടാൻ വനം വകുപ്പ് ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. ആനകൾ വീണ്ടും എത്തിയതോടെ കർഷകർ കൃഷിയിടം വിട്ട് മാറിനിൽക്കുന്ന സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.