വീണ്ടും വാക്കുമാറ്റി; ഡിപ്പോ തുറക്കൽ ഇനിയും വൈകും
text_fieldsെതാടുപുഴ: അടിയന്തര സൗകര്യങ്ങളൊരുക്കി തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിേപ്പാ ഈമാസം പത്തിനകം പുതിയ ടെർമിനലിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വീണ്ടും വാക്കുമാറ്റി. കഴിഞ്ഞ 20ന് പി.ജെ. ജോസഫ് എം.എൽ.എയുടെയും കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസിെൻറയും സാന്നിധ്യത്തിൽ ചേർന്ന യോഗ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് പത്തിനകം ഡിപ്പോ തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിച്ചത്. എന്നാൽ, ഇതു സംബന്ധിച്ച ഒരു വിവരവും തൊടുപുഴ ഡിപ്പോ അധികൃതരിൽനിന്ന് ലഭിച്ചിട്ടില്ല. എന്നാൽ, ഡിപ്പോ തുറക്കുന്ന കാര്യത്തിൽ ചീഫ് ഓഫിസിൽനിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ നൽകുന്ന വിവരം.
കെട്ടിടത്തിെൻറ മേൽക്കൂരയിലെ ചോർച്ച മാറ്റി വൈദ്യുതീകരണം, ടോയ്ലെറ്റുകൾ എന്നിവ സജ്ജീകരിക്കാനുള്ള നടപടി പൂർത്തിയാക്കിയതായാണ് കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസ് പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ ഇത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസിൽനിന്ന് നിർദേശം ലഭിച്ചിട്ടില്ലെന്നാണ് ഡി.ടി.ഒ മനേഷ് പറയുന്നത്. ഡിപ്പോയുടെ ജോലികൾ ഇനിയും പൂർത്തിയാകാനുണ്ട്. ചീഫ് ഓഫിസിൽനിന്ന് നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് മാത്രമേ ഡിപ്പോ തുറക്കാൻ കഴിയൂവെന്നാണ് ഡി.ടി.ഒ പറയുന്നത്.
ഡിപ്പോ തുറക്കുന്ന കാര്യം അനിശ്ചിതത്വത്തിലേക്ക് നീങ്ങിയതോടെ യാത്രക്കാർക്കിടയിലും പ്രതിഷേധം വ്യാപകമായി. നേരേത്ത പലതവണ ദിവസം പ്രഖ്യാപിച്ച് മാറ്റിവെക്കേണ്ട സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. 2013 മുതൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലോറി സ്റ്റാൻഡിലാണ് നഗരസഭയുടെ പ്രവർത്തനം. നഗരസഭ താൽക്കാലികമായി ഇവിടെ ഡിപ്പോക്ക് പ്രവർത്തിക്കാൻ അനുവദിച്ച കാലാവധിയും അവസാനിച്ചു. വീണ്ടും കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം മുടങ്ങിയതോടെ പ്രതിഷേധവുമായി സാമൂഹിക പ്രവർത്തകരടക്കം രംഗത്തിറങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.