കെ.എസ്.ആർ.ടി.സി ക്രിസ്മസ് തലേന്ന് ഓടിനേടിയത് 25 ലക്ഷം
text_fieldsഇടുക്കി: ക്രിസ്മസ് തലേന്ന് ഓടി ആഘോഷമാക്കി ജില്ലയിലെ കെ.എസ്.ആര്.ടി.സി ബസുകൾ. സർവിസുകൾ കുറവാണെങ്കിലും ക്രിസ്മസ് തലേന്ന് പരമാവധി കലക്ഷൻ നേടാനായതിെൻറ സന്തോഷത്തിയാണ് ജില്ലയിലെ ഡിപ്പോകളും. ഉത്സവസീസണിലെ തിരക്ക് കണക്കിലെടുത്ത് കഴിയുന്നത്ര സര്വിസ് നടത്തിയിരുന്നു. തൊടുപുഴ മൂന്നാർ, മൂലമറ്റം ഡിപ്പോളിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മികച്ച കലക്ഷനാണ് ഉണ്ടായത്. ആറ് ഡിപ്പോകളിൽനിന്ന് 25,32,956 രൂപയാണ് കലക്ഷൻ ലഭിച്ചത്. അതേസമയം മുടങ്ങിക്കിടക്കുന്ന സർവിസുകൾ കൂടി നിരത്തിലിറക്കിയിരുന്നെങ്കിൽ വരുമാനം ഇനിയും കൂടുതൽ വർധിപ്പിക്കാമായിരുന്നു.
ക്രിസ്മസ് തലേന്ന് കട്ടപ്പന സബ് ഡിപ്പോക്ക് ലഭിച്ചത് 5,57,551 രൂപയാണ്. തലേ ദിവസം ലഭിച്ചതിനെക്കാൾ ഒരുലക്ഷത്തിലധികം കൂടുതൽ. രണ്ട് ദിവസവും 26 സർവിസുകളാണ് ഓപറേറ്റ് ചെയ്തത്. തിരുവനന്തപുരം, ആനക്കാം പൊയിൽ, പാലക്കാട് തുടങ്ങിയ ദീർഘദൂര സർവിസുകളിൽനിന്ന് ലഭിച്ച വരുമാനം ഉൾപ്പെടെയുള്ള കണക്കാണിത്. 25ന് അവധി ദിവസമായിരുന്നതിനാൽ വരുമാനം കുറവായിരുന്നു.
കുമളി
കുമളി ഡിപ്പോയിൽ 24ന് സർവിസ് നടത്തിയ 26 ബസുകളിൽനിന്ന് 5,72,303 രൂപയാണ് ലഭിച്ചത്. കളിയിക്കാവിള സൂപ്പർഫാസ്റ്റിന് 43,115 രൂപ ലഭിച്ചു. 505 കിലോമീറ്ററിൽനിന്നാണ് ഈ തുക ലഭിച്ചത്. ഒരു കിലോമീറ്ററിൽനിന്നുള്ള വരുമാനം 85.54 രൂപയാണ്.
കൊന്നക്കാട് സർവിസിന് 1102 കിലോമീറ്ററിൽനിന്ന് 61,058 രൂപയും കോട്ടയം-കുമളി 440 കിലോമീറ്റർ രണ്ടു ചാൽ ഓടുന്ന ഫാസ്റ്റ് പാസഞ്ചർ സർവിസുകൾക്ക് 2,80,000 രൂപയും ലഭിച്ചു. പ്രതിദിനം 260 ലിറ്റർ ഡീസൽ ചെലവാകുന്ന പെർള സർവിസിെൻറ വരുമാനം 45,000ന് മുകളിൽ ലഭിക്കുന്നത് അപൂർവമാണ്. അതേസമയം 30 സർവിസുകൾ മുടങ്ങി കിടക്കുകയാണ്. ഡിപ്പോയിലെ 56 ഷെഡ്യൂളുകളിൽ 26 എണ്ണമാണ് ഒാടുന്നത്. സർവിസുകൾ പൂർണമായി ഓടിയിരുന്നെങ്കിൽ 15 ലക്ഷം രൂപയിലധികം വരുമാനം ലഭിക്കുമായിരുന്നു.
മൂന്നാർ
രണ്ടുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനമാണ് മൂന്നാർ ഡിപ്പോ സ്വന്തമാക്കിയത്. ക്രിസ്മസ് തലേന്ന് അഞ്ചുലക്ഷം രൂപയുടെ അടുത്തെത്തി ഇവിടുത്തെ കലക്ഷൻ. കഴിഞ്ഞ രണ്ടുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കലക്ഷനാണ് ഡിസംബർ 24ന് മൂന്നാർ ഡിപ്പോ നേടിയത്.
അന്തർ സംസ്ഥാന സർവിസുകളിൽ നിന്നടക്കം 4,82,198 രൂപയാണ് വരുമാനം. കൂടിയ വരുമാനം നേടി മുമ്പും സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഡിപ്പോയാണ് മൂന്നാർ. ഏറെക്കാലത്തിന് ശേഷം പഴയകാല വരുമാനനേട്ടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
മൂലമറ്റം
ക്രിസ്മസ് കലക്ഷനിൽ 30 ശതമാനത്തോളം അധികവരുമാനം നേടി മൂലമറ്റം കെ.എസ്.ആർ.ടി.സി ഡിപ്പോ നേടി. സാധാരണ 85,000 മുതൽ 95,000 രൂപ വരെയാണ് പ്രതിദിന വരുമാനം. എന്നാൽ, ക്രിസ്മസ് തലേന്ന് 1,19,000 രൂപയുടെ കലക്ഷൻ നേടാൻ മൂലമറ്റം ഡിപ്പോക്ക് സാധിച്ചു.
ഒന്ന് രണ്ട് ദിവസം കൂടി ഉയർന്ന വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഡിപ്പോ അധികൃതർ. എന്നാൽ, ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ സാധിച്ചിരുന്നുവെങ്കിൽ കൂടുതൽ സർവിസ് ഓടിക്കാൻ സാധിക്കുമായിരുന്നു. നിലവിൻ ഒട്ടുമിക്ക ഡിപ്പോകളിലും കണ്ടക്ടർമാരുടെ കുറവുണ്ട്.
നെടുങ്കണ്ടം
നെടുങ്കണ്ടം സബ് ഡിപ്പോയിൽനിന്ന് 1,76,400 രൂപയാണ് ക്രിസ്മസ് തലേന്ന് ലഭിച്ച കലക്ഷൻ. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വിശേഷ ദിവസങ്ങൾ പ്രമാണിച്ച് കലക്ഷനിൽ വർധനയുണ്ടായിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.
തൊടുപുഴ
െതാടുപുഴ ഡിപ്പോയിൽ 6,25,504 രൂപയാണ് ലഭിച്ചത്. സർവിസ് നടത്തിയ 40 ബസുകളിൽനിന്നാണിത്. അടുത്തിടെ ലഭിച്ച കുടിയ കലക്ഷനാണിത്. ക്രിസ്മസ് അവധി പ്രമാണിച്ച് കൂടുതൽപേർ പൊതു ഗതാഗതത്തെ ആശ്രയിച്ചതാണ് കലക്ഷൻ കൂടാൻ കാരണം.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചത് കലക്ഷൻ വർധിച്ചിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. സീസണായതാണ് കാരണം.
തൊടുപുഴ ഡിപ്പോയിൽനിന്ന് 40 ബസുകൾ മാത്രമാണ് സർവിസ് നടത്തുന്നത്. കോവിഡിന് മുമ്പ് 65 സർവിസുകളാണ് ഉണ്ടായിരുന്നത്. പിന്നീട് പല ഗ്രാമീണ സർവിസുകളുമടക്കം നിർത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.