പാലം പൂർത്തിയാകാതെ കോട്ടക്കവല; ഗതാഗതം നിരോധിച്ചിട്ട് ഒരു വർഷം
text_fieldsകരിമണ്ണൂർ: തൊമ്മൻകുത്ത് റൂട്ടിൽ കോട്ടക്കവല-മുളപ്പുറം വഴി ഗതാഗതം നിരോധിച്ചിട്ട് ഒരു വർഷം ആകുന്നു. മുളപ്പുറം തോടിന് കുറുകെ പാലം പണിയാനായിരുന്നു ഗതാഗത നിരോധനം. ഇവിടെ ഉണ്ടായിരുന്ന കലുങ്ക് പൊളിച്ച് പുതിയത് വലിയ ഉയരത്തിൽ വാർക്കുകയും ചെയ്തു.
എന്നാൽ, ഇതുവരെയും കലുങ്കിന് അപ്രോച് റോഡ് പണിയാനോ റോഡ് ഉയർത്താനോ നടപടിയില്ല. പ്രധാന റോഡിൽനിന്ന് മിഷൻകുന്ന് വഴിയാണ് ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത്. വലിയ വാഹനങ്ങൾ ഉൾപ്പെടെ ഓടിത്തുടങ്ങിയതോടെ ഈ വഴിയും തകർന്നു. ഇത് യാത്രാ ദുരിതത്തിന് ഇടയാക്കി. കൂടാതെ സർവിസ് ബസുകൾ കിലോമീറ്ററുകൾ അധികദൂരം ഓടുന്നത് ഇവർക്ക് ഇന്ധനചെലവിൽ വർധനയും ഉണ്ടാക്കുന്നു. നെയ്യശ്ശേരി-തോക്കുമ്പൻ റോഡ് നിർമാണത്തിന്റെ ഭാഗമായാണ് കലുങ്കും റോഡും നല്ല നിലവാരത്തിൽ പണിയുന്നത്. എന്നാൽ, ഗതാഗത തടസ്സം ഉണ്ടാക്കാതെ ജോലികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിൽ കെ.എസ്.ടി.പിയും കരാർ കമ്പനിയും താൽപര്യം കാട്ടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

