Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightനരിയംപാറ പുതിയകാവ്...

നരിയംപാറ പുതിയകാവ് ദേവി ക്ഷേത്രത്തിലെ മോഷണം: രണ്ടാംപ്രതിയും പിടിയിൽ

text_fields
bookmark_border
നരിയംപാറ പുതിയകാവ് ദേവി ക്ഷേത്രത്തിലെ മോഷണം: രണ്ടാംപ്രതിയും പിടിയിൽ
cancel

കട്ടപ്പന: നരിയംപാറ പുതിയകാവ് ദേവി ക്ഷേത്രത്തിലെ മോഷണക്കേസിൽ രണ്ടാംപ്രതിയും പിടിയിൽ. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി സുബിൻ വിശ്വംഭരനാണ് പിടിയിലായത്. കട്ടപ്പന പുതിയസ്റ്റാൻഡിൽനിന്ന് കട്ടപ്പന പൊലീസാണ് പിടികൂടിയത്. കട്ടപ്പന കോടതിയിൽ ഹാജരാക്കി. കവർച്ച നടത്താൻ ഇയാളുടെ ഒപ്പമുണ്ടായിരുന്ന കോഴഞ്ചേരി സ്വദേശി അജയകുമാറിനെ നാട്ടുകാർ പിടികൂടി ബുധനാഴ്ച രാത്രി പൊലീസിലേൽപിച്ചിരുന്നു.

ഇയാൾ വരച്ചുനൽകിയ രൂപരേഖയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സുബിനും പിടിയിലായത്. ബുധനാഴ്ച അർധരാത്രിയാണ് ദേവീക്ഷേത്രത്തിലെ ശ്രീകോവിലിന് സമീപത്തെ കാണിക്കവഞ്ചി മോഷ്ടാക്കൾ ഇളക്കിയെടുത്തത്.സമീപത്തെ വീടിന്റെ മുറ്റത്തുവെച്ച് ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കുന്നതിനിടെ മോഷ്ടാക്കളിൽ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും കൂട്ടാളി സുബിൻ ഓടി രക്ഷപ്പെട്ടു.

രാത്രിതന്നെ നടന്ന് കട്ടപ്പന ടൗണിലെത്തി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഒളിച്ചിരുന്നു. തുടർന്ന് ഇന്നലെ ജോലി അന്വേഷിച്ച് ബസ് സ്‌റ്റാൻഡിലൂടെ നടക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. ജോലിയുടെ മറവിൽ മോഷണം നടത്തുവാനാണ് പ്രതി പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ടി.സി. മുരുകൻ, എസ്.ഐ ലിജോ പി. മണി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newstemple Theft
News Summary - Theft in temple: 2nd accused also arrested
Next Story