Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightഅധ്യാപികയുടെ കൊലപാതകം:...

അധ്യാപികയുടെ കൊലപാതകം: പൊലീസിനെ വട്ടംകറക്കി വ്യാജ സന്ദേശം

text_fields
bookmark_border
whatsapp message
cancel

കട്ടപ്പന: കാഞ്ചിയാറിലെ നഴ്സറി സ്കൂൾ അധ്യാപികയുടെ കൊലപാതകത്തിൽ കട്ടപ്പന പൊലീസിനെ വട്ടംകറക്കി സമൂഹ മാധ്യമങ്ങളിലെ വ്യാജ സന്ദേശങ്ങൾ. രാത്രിയും പകലും പ്രതിയെ തേടി നെട്ടോട്ടത്തിലാണ് പൊലീസ്.

ചൊവ്വാഴ്ച രാത്രി അനിമോളുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഭര്‍ത്താവ് വിജേഷിനെ തേടി കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് വ്യാജ സന്ദേശങ്ങളും പ്രചരിച്ചുതുടങ്ങിയത്. വിജേഷിനെ മേപ്പാറയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു ആദ്യം പ്രചരിച്ച സന്ദേശം. തുടര്‍ന്ന്, ചൊവ്വാഴ്ച രാത്രി നാട്ടുകാരും പൊലീസും പ്രദേശത്ത് പരിശോധന നടത്തി.

ഇതിനിടെ കുളത്തില്‍ മൃതദേഹം കണ്ടെന്ന പ്രചാരണവുമുണ്ടായി. ഇവിടെയും പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ വിജേഷിന്‍റെ മൊബൈല്‍ ഫോൺ കുമളിയിൽ ഉപേക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഫോൺ ഉപേക്ഷിച്ചശേഷം സ്ഥലം വിട്ടിരിക്കാനാണ് സാധ്യതയെന്നാണ് കരുതുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local newsfake messageidukkiteacher's death
News Summary - Teacher's murder: A fake message snares the police
Next Story