Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightകറുത്ത പൊന്നിന്റെ വില...

കറുത്ത പൊന്നിന്റെ വില ഇടിഞ്ഞു; കിലോക്ക് 500

text_fields
bookmark_border
black pepper
cancel

കട്ടപ്പന: വിളവെടുപ്പ് സീസണിൽ തുടർച്ചയായി ഉണ്ടാകുന്ന വിലയിടിവ് കുരുമുളക് കർഷകർക്ക് കനത്ത തിരിച്ചടിയാകുന്നു. കറുത്ത പൊന്നിന്റെ വില കുത്തനെ ഇടിഞ്ഞ് ഒരു കിലോഗ്രാമിന് 500 രൂപയിലേക്കെത്തി. മുന്ന് മാസത്തിനിടെ വിലയിൽ കിലോ ഗ്രാമിന് 110 രൂപയുടെ വിലയിടിവാണ് ഉണ്ടായത്. കൊച്ചി മാർക്കറ്റിൽ വെള്ളിയാഴ്ച കുരുമുളക് വില കിലോഗ്രാമിന് 520 രൂപയിലാണ് അവസാനിച്ചത്. ഗാർബിൾഡ് കുരുമുളകിന് 540 രൂപവരെ വിലയുണ്ട്. എന്നാൽ കേരളത്തിലെ കുരുമുളക് വിപണിയുടെ പ്രധാന വിപണന കേന്ദ്രമായ കട്ടപ്പന മാർക്കറ്റിൽ ഒരു കിലോ കുരുമുളകിന് വെള്ളിയാഴ്ച കിലോഗ്രാമിന് 500 രൂപമുതൽ 508 രൂപ വരെ മാത്രമാണ് കർഷകർക്ക് ലഭിച്ചത്. വിളവെടുപ്പ് സീസണിൽ ഉണ്ടായ വില കുറവ് കർഷകരുടെ സ്വപ്നങ്ങൾ ഇല്ലാതാക്കുകയാണ്.

വളം, കിടനാശിനി, പണി കൂലി തുടങ്ങിയ ചെലവുകൾ കണക്കിലെടുത്താൽ ഈ വില ലഭിച്ചാൽ മതിയാകില്ല. 2014-ൽ കിലോഗ്രാമിന് 710 രൂപയാണ് വിലയുണ്ടായിരുന്നത്. 2015 മുതൽ കരുമുളകിന്റെ വില പടിപടിയായി കുറയുന്ന പ്രവണതയാണ് കാണിച്ചിരുന്നത്. കഴിഞ്ഞ മുന്ന് മാസത്തിനിടെ കുരുമുളക് വില കിലോക്ക് 510 രൂപയിലേക്ക് കുത്തനെ ഇടിഞ്ഞു. 2015 ജൂലൈയിൽ കിലോഗ്രാമിന് 640 രൂപയായിരുന്നു വില. 2016 ഒക്ടോബറിൽ വില 681 രൂപയായി ഉയർന്നെങ്കിലും 2017 ജനുവരിയിൽ വില 654 ലേക്ക് താഴ്ന്നു. പീന്നീടങ്ങോട് കുരുമുളക് വില കുത്തനെ ഇടിയുകയായിരുന്നു.

2017 സെപ്റ്റംബറിൽ വില കിലോഗ്രാമിന് 430 രൂപ വരെ ഇടിഞ്ഞു. ഡിസംബറിൽ അല്പം ഉയർന്ന് 450 ലേക്ക് എത്തിയെങ്കിലും 2018 ജനുവരിയിൽ വില 400 രൂപയിൽ താഴെയെത്തി. പിന്നീട് വിലയിടിവ് തുടർന്ന് കിലോഗ്രാമിന് 360-ൽ എത്തുകയായിരുന്നു. പിന്നീട് കഴിഞ്ഞ നാലു വർഷമായി വില കുടിയും കുറഞ്ഞും മാറി മറിഞ്ഞു 550 രൂപയിൽ തഴുന്ന് നിൽക്കുന്ന സ്ഥിതിയായിരുന്നു. അതാണ് ഇപ്പോൾ 500 രൂപയിലേക്ക് കുത്തനെ ഇടിഞ്ഞത്..

കർഷകർക്ക് കനത്ത ആഘാതം

ഒരു കാലത്ത് കർഷകരുടെ കറുത്ത പൊന്നായിരുന്ന കുരുമുളക് ഇന്ന് കർഷകരുടെ മനസ്സിലെ നെരിപ്പോടാണ്. എത്ര മറക്കാൻ ശ്രമിച്ചാലും കുരുമുളക് കൃഷി നഷ്ടത്തിന്റെ അണയാത്ത കനലായി കർഷകരുടെ മനസ്സിൽ നീറിപ്പുകയുകയാണ്.

നാലു വർഷം മുൻപ് ഓഫ് സീസണിൽ കിലോഗ്രാമിന് 681 രൂപയ്ക്കവരെ വിൽപന നടന്നതിനാൽ ഇത്തവണ കാര്യമായ വിലവർധനവ് ഉണ്ടാകുമെന്ന വിശ്വാസത്തിൽ കുരുമുളക് സംഭരിച്ചുവച്ച കർഷകർക്ക് വിലയിടിവ് കനത്ത ആഘാതമായി. വിലത്തകർച്ച തുടർന്നാൽ കിട്ടിയ വിലയ്ക്ക് മുളക് വിൽക്കേണ്ട ഗതികേടിലാകും കർഷകർ. മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് കാത്തിരുന്ന കർഷകരാകെ ഇപ്പോൾ കടക്കെണിയിലേയ്ക്ക് നീങ്ങുകയാണ്.

കാലാവർഷത്തിൽ ഉണ്ടായ കാറ്റ് കുരുമുളക് ചെടികൾക്ക് വ്യാപകമായ നാശം വരുത്തിയത് ഉൽപ്പാദനത്തിൽ കുറവ് വരുത്തിയതിന് പിന്നാലെയാണ് വിലയിടിവും ആഘാതമായത്. തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ ഇത്തവണ നല്ല വിളവാണ്. കഴിഞ്ഞ സീസണിൽ കേരളത്തിലടക്കം ഉൽപാദനം കുറഞ്ഞതിനാൽ ഇറക്കുമതി വർധിച്ചതാണ് വിലത്തകർച്ചയ്ക്ക് പ്രധാനമായും വഴിയൊരുക്കിയത്.

വിദേശ കുരുമുളക് ഒഴുകുന്നു

ഗുണനിലവാരം കുറഞ്ഞ വിദേശ കുരുമുളക് മാർക്കറ്റിൽ വില കുറച്ച് ലഭ്യമായിത്തുടങ്ങിയതോടെയാണ് ഇന്ത്യൻ കുരുമുളകിന്റെ ശനിദശ തുടങ്ങിയത്. ഗുണനിലവാരം കുറവായിരുന്നിട്ടും കേരളത്തിൽ നിന്നുള്ള കുരുമുളക് വിലയിടിവ് തടയാനായില്ല. കാലാവസ്ഥാ വ്യതിയാനവും മഴക്കുറവുമെല്ലാം കഴിഞ്ഞ സീസണിൽ കുരുമുളക് ഉൽപാദനത്തെ കാര്യമായി ബാധിച്ചതിനാൽ 40 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ഇതിനെ മറികടക്കാനായി ഇറക്കുമതി വർധിപ്പിച്ചതാണ് വിപണിക്ക് കനത്ത ആഘാതമായത്. വിയറ്റ്‌നാം, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നെല്ലാമാണ് രാജ്യത്തേയ്ക്ക് കുരുമുളക് ഇറക്കുമതി ചെയ്യുന്നത്. വിയറ്റ്‌നാമിൽ നിന്നുള്ള ഇറക്കുമതി രാജ്യത്തെ കുരുമുളക് വിപണിയെ സാരമായി ബാധിച്ചു.

വിയറ്റ്‌നാമിൽ നിന്ന് ഇന്ത്യയിലേക്ക് കൊളംബോയിലൂടെ ഇറക്കുമതി ചെയ്യുന്നതാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു. ഗുണനിലവാരം കുറവാണെങ്കിലും ഒരു പരിശോധനയും കൂടാതെയാണ് ഇത് തുറമുഖങ്ങളിലൂടെ ഇന്ത്യൻ വിപണിയിൽ വിദേശ കുരുമുളക് എത്തുന്നതെന്നും ആരോപണമുണ്ട്. കേരളത്തിൽ നിന്നുള്ള ഉൽപന്നത്തേക്കാൾ കുറഞ്ഞ വിലയിൽ കർണാടകയിൽ നിന്ന് കുരുമുളക് എത്തുന്നതും തിരിച്ചടിയായി. ഇപ്പോഴത്തെ രീതിയിൽ വിലയിടിവ് തുടർന്നാൽ കുരുമുളക് വില 450 രൂപയിലേക്ക് താഴനും സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spicesBlack PepperIdukki News
News Summary - black pepper price decreases
Next Story