Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടവെട്ടി...

ഇടവെട്ടി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ്

text_fields
bookmark_border
vijilance
cancel
camera_alt

ഇടവെട്ടി പഞ്ചായത്ത് ഓഫിസിൽ നടന്ന വിജിലൻസ് പരിശോധന




തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. തൊഴിലുറപ്പ് പദ്ധതിയിൽ ഫണ്ട് അനുവദിച്ചതിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി വിജിലൻസ് ഡിവൈ.എസ്.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ഐ ടിപ്സൺ തോമസിെൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 11ന് പരിശോധന നടത്തിയത്. പരാതിയുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കാനാണ് സംഘം എത്തിയത്. എന്നാൽ, എല്ലാ ഫയലും ഉദ്യോഗസ്ഥർക്ക് കാണാൻ കഴിഞ്ഞില്ല. തുടർന്ന് പണി നടത്തിയ സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തിയും പരിശോധന നടത്തി. ചില ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

11ാം വാർഡിൽ കിണർ കുഴിക്കാതെ പണം കൈപ്പറ്റിയ ആളുടെ സ്ഥലവും ഉദ്യോഗസ്ഥർ പരിശോധിച്ചു. ഇതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് കണ്ടെത്തൽ. ഫയലുകൾ അടുത്ത ദിവസം മുട്ടത്തെ വിജിലൻസ് ഓഫിസിൽ ഹാജരാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സി.ഐ പറഞ്ഞു. രാവിലെ പതിനൊന്നോടെ ആരംഭിച്ച പരിശോധന വൈകീട്ട് അഞ്ചരവരെ നീണ്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijilance enquiryemployment guarantee scheme
News Summary - Irregularities in the employment guarantee scheme
Next Story