കൂകിപ്പായില്ല, പാഠം പഠിപ്പിക്കും ഇൗ തീവണ്ടി...
text_fieldsതൊടുപുഴ: കോവിഡ് ആശങ്കമാറി മൂലമറ്റം ഐ.എച്ച്.ഇ.പി ഗവ. സ്കൂളിലെത്തുേമ്പാൾ കുട്ടികൾ ഒന്നമ്പരക്കും. കാരണം മറ്റൊന്നുമല്ല. തങ്ങളുെട സ്കൂളിന് പകരം അവിടെ ഒരു ട്രെയിനാകും കുട്ടികളെ സ്വീകരിക്കുക.
കുട്ടികളിൽ കൗതുകം പകരാൻ തീവണ്ടി ബോഗിയുടെ മാതൃകയിൽ കോവിഡ് കാലത്ത് ക്ലാസ്മുറികൾ സജ്ജമാക്കിയിരിക്കുകയാണ് ഈ സർക്കാർ സ്കൂൾ. സ്കൂൾ ആകർഷകമാക്കുന്നതിെൻറ ഭാഗമായി ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുന്നത് സർവസാധാരണമാെണങ്കിലും മൂലമറ്റം ഐ.എച്ച്.ഇ.പി സ്കൂളിലെ ഇൗ രൂപമാറ്റം ഏറെ കൗതുകം ഉണർത്തുന്നതാണ്.
ഒന്നുമുതൽ ഏഴ് ക്ലാസുകളാണ് ഇവിടെയുള്ളത്. ഒറ്റ നിരയിലുള്ളതാണ് കെട്ടിടം. അതുകൊണ്ട് തന്നെ ട്രെയിനിെൻറ മാതൃക ചിത്രീകരിക്കാൻ ഏറെ എളുപ്പമായിരുന്നുവെന്ന് മാതൃക ഒരുക്കിയ സുരേഷ് പി.ആർ പറഞ്ഞു.
മൂലമറ്റം കാവുംപടി സ്വദേശിയാണ് സുരേഷ്. സ്റ്റേഷനിൽ ട്രെയിൽ നിർത്തിയിട്ടിരിക്കുകയാണെന്ന ഒറ്റ നോട്ടത്തിൽ തോന്നത്തക വിധമാണ് പെയിൻറ് ചെയ്തിരിക്കുന്നത്. എൻജിൻ ഉൾപ്പെടെ അഞ്ച് ബോഗികൾ ഉണ്ട്. മുൻവശം മുതൽ പിന്നറ്റംവരെ വളരെ സൂഷ്മമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
ജനലുകൾ, വാതിലുകൾ എല്ലാം ഒർജിനൽ തീവണ്ടിയുടേതുപോലെ. ക്ലാസ് റൂമുകളും ലാബുമെല്ലാം തീവണ്ടി മാതൃകയിൽ സൃഷ്ടിച്ചിട്ടുണ്ട്. സ്കൂൾ കെട്ടിടം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ട്രെയിൻ രൂപം ദൂരെനിന്ന് തന്നെ ആരെയും ആകർഷിക്കും. മൂന്നാഴ്ച മുമ്പാണ് ജോലി ആരംഭിച്ചത്. ഇടുക്കി പദ്ധതി നിർമാണകാലത്ത് ജീവനക്കാരുടെ കുട്ടികൾക്കായി 1965ലാണ് സ്കൂൾ നിർമിക്കുന്നത്.
അധ്യാപകർക്ക് തോന്നിയ ഒരാശയമാണ് ഇതിനുപിന്നിലെന്ന് സ്കൂൾ പ്രഥമാധ്യാപകനായ ഷിബു ജോർജ് പറഞ്ഞു. എസ്.എസ്.എയുടെ മെയിൻറൻസ് ഗ്രാൻറടക്കം ഉപയോഗിച്ചാണ് ജോലി പുരോഗമിക്കുന്നത്. ഇനി കുറച്ച് മിനുക്കുപണികൾ കൂടിയേ അവശേഷിക്കുന്നുള്ളൂ.
ട്രെയിൻ കൂകിപ്പാഞ്ഞെത്താത്ത ഇടുക്കിയിലെ കുട്ടികൾക്ക് തങ്ങളുടെ സ്കൂളിലെ ഈ ട്രെയിൻ മാതൃക കൗതുകമുണർത്തുമെന്ന കാര്യം തീർച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.